യോഗ്യതയുണ്ടെങ്കിൽ രാത്രികാല ജോലിക്ക് സ്ത്രീകൾക്ക് അവസരം നിഷേധിക്കരുത്;ഹൈക്കോടതിയുടെ നിർണായക ഉത്തരവ്

കൊച്ചി: യോഗ്യതയുണ്ടെങ്കിൽ രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകളുടെ അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ തസ്തികയിൽ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനി നൽകിയ ഹർജിയിലാണ് ഉത്തരവ്. സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ സർക്കാർ ഒരുക്കണമെന്നും കോടതി നിർദ്ദേശം നൽകി.

1948 ലെ ഫാക്ടറീസ് ആക്‌ട് പ്രകാരം സ്ത്രീകൾക്ക് ഏഴു മണിക്ക് ശേഷം ജോലി ചെയ്യാൻ കഴിയുമായിരുന്നില്ല. ഇതിനെതിരെയാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

യോഗ്യതയുണ്ടെങ്കിൽ സ്ത്രീയാണെന്നതിന്റെ പേരിൽ വിവേചനം പാടില്ലെന്ന് കോടതി വ്യക്തമാക്കി. അത്തരത്തിൽ വിവേചനം കാണിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.