ശമ്പളമുള്ള ജോലിക്കിടെ മരിക്കുന്നവരെ രക്തസാക്ഷിയെന്ന് വിളിക്കണ്ട’; സൈനികരെ അധിക്ഷേപിച്ച്‌ എഴുത്തുകാരി ശിഖ ശർമ

ഗുവാഹത്തി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച്‌ അസം എഴുത്തുകാരി. അസം എഴുത്തുകാരി ശിഖ ശർമയാണ് സൈനികരെ അധിക്ഷേപിച്ച്‌ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ശമ്പളമുള്ള പ്രൊഫഷണൽസ് അവരുടെ സേവനത്തിനിടയിൽ മരിക്കുമ്പോൾ രക്തസാക്ഷി എന്ന് വിളിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ശിഖ ഫേസ്ബുക്കിൽ കുറിച്ചത്.

സംഭവം വിവാദമായതോടെ ശിഖയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഉമി ദേക്ക ബറുവ, കങ്കണ ഗോസ്വാമി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗുവാഹത്തി പൊലീസ് ശിഖയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കുറ്റങ്ങൾ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശർമയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റ് ചെയ്ത ശിഖയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഗുവാഹത്തി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.’ശമ്പളമുള്ള പ്രൊഫഷണൽസ് അവരുടെ ജോലിക്കിടെ മരിക്കുമ്ബോൾ എന്തിനാണ് അതിനെ രക്തസാക്ഷി എന്ന് വിളിക്കുന്നത്? അങ്ങനെ വിളിക്കുകയാണെങ്കിൽ, വൈദ്യുതി വകുപ്പിലെ ജീവനക്കാർ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിക്കുമ്പോഴും രക്തസാക്ഷികളായി മാറും. മാധ്യമങ്ങൾ ജനങ്ങളെ വെറുതെ സെന്റിമെന്റൽ ആക്കരുത്,’ എന്നായിരുന്നു ശിഖ ഫേസ്ബുക്കിലെഴുതിയത്.