ന്യൂഡെൽഹി: കൊറോണ വ്യാപനം വീണ്ടും വർധിക്കുന്നതിനിടെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ) കൊറോണ ഇൻഷുറൻസ് പോളിസികളുടെ വിൽപ്പന കാലാവധി നീട്ടി. പോളിസികളുടെ വിൽപനയുടെയും പുതുക്കലിന്റെയും കാലാവധി സെപ്റ്റംബർ 30 വരെ നീട്ടാനാണ് അനുമതി നൽകിയത്. ഈ മാസം 31ന് അവസാനിക്കേണ്ട കാലാവധിയാണ് നീട്ടിയത്.
കഴിഞ്ഞ ജൂണിലാണ് കൊറോണ ഇൻഷുറൻസ് പോളിസികൾ പുറത്തിറക്കാൻ കമ്പനികൾക്ക് അനുമതി ലഭിച്ചത്. കഴിഞ്ഞ ജൂലൈയിൽ കൊറോണ കവച്, കൊറോണ രക്ഷക് പോളിസികൾ കന്പനികൾ വിപണിയിലെത്തിച്ചു.
18-65 വയസുള്ളവർക്കാണ് പോളിസി എടുക്കാനാകുക. ജനുവരി വരെയുള്ള കണക്കുപ്രകാരം 1,000 കോടി രൂപ മതിക്കുന്ന 1.28 കോടി സ്റ്റാൻഡേർഡ് ഇൻഷ്വറൻസ് പോളിസികൾ വിറ്റഴിഞ്ഞിട്ടുണ്ട്.