വാഷിംഗ്ടൺ: കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരമായി കമ്പനിയുടെ സെർവർ ഹാക്ക് ചെയ്തു 1,200 മൈക്രോസോഫ്റ്റ് യൂസർ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത ഇന്ത്യൻ പൗരന് അമേരിക്കൻ കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ചു. ഡെൽഹി സ്വദേശിയായ ദീപാൻഷു ഖേറിനെയാണ് അമേരിക്കയിലെ കലിഫോർണിയ ജില്ലാ കോടതി ശിക്ഷിച്ചത്.ഇക്കഴിഞ്ഞ ജനുവരി 11ന് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കടക്കുമ്പോഴാണ് ഇയാൾ അറസ്റ്റിലാവുന്നത്.
രണ്ടു വർഷത്തെ തടവിന് പുറമെ 5,67,084 യുഎസ് ഡോളർ തുക കമ്പനിക്കുണ്ടായ നഷ്ടങ്ങൾ നികത്തുന്നതിനായി പ്രതി നൽകണമെന്നും കോടതി ഉത്തരവിട്ടു. 2017 മുതൽ 2018 മേയ് വരെ ഒരു ഐടി കൺസൾട്ടിംഗ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ദീപാൻഷു ഖേർ. മറ്റൊരു കമ്പനിയുടെ അക്കൗണ്ടുകൾ മൈക്രോസോഫ്റ്റ് ഓഫീസ് 365 ലേക്ക് മാറ്റുന്നതിന് വേണ്ടി ദീപാൻഷു ജോലി ചെയ്യുന്ന സ്ഥാപനവുമായി കരാർ ഉണ്ടാക്കിയിരുന്നു.
ദീപാൻഷുവിനെയാണ് അദ്ദേഹത്തിൻ്റെ കമ്പനി ഈ ദൗത്യം ഏൽപിച്ചത്. എന്നാൽ കരാർ നൽകിയ കമ്പനിക്ക് ദീപാൻഷുവിൻ്റെ പ്രവർത്തനത്തിൽ തൃപ്തിയില്ലെന്നറിഞ്ഞതോടെ ദീപാൻഷുവിനെ തിരികെ വിളിച്ചു. തുടർന്ന് കമ്പമ്ബനി പുറത്താക്കുകയും ചെയ്തു.
ജോലി നഷ്ടപ്പെട്ട അദ്ദേഹം 2018 ജൂണിൽ തിരികെ ഡെൽഹിയിലേക്ക് വന്നു. നാട്ടിലെത്തിയ ശേഷം കരാർ നൽകിയ കമ്പനിയുടെ സെർവർ ഹാക്ക് ചെയ്താണ് 1500 എംഎസ് 0365 യൂസർ അക്കൗണ്ടുകളിൽ നിന്ന് 1200 എണ്ണം ദീപാൻഷു ഡിലീറ്റ് ചെയ്തത്. ഇത് കമ്ബനിയുടെ പ്രവർത്തനങ്ങളെ പൂർണമായി ബാധിച്ചു.