കൊച്ചി: “ഫഹാസ് അഷറഫ് c/o യൂസഫലി” സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിൻ്റെ മൊഴിയിലുണ്ടായിരുന്ന ഒരു പേരാണ് ഇത്. അന്വേഷണത്തിൻ്റെ തുടക്ക സമയത്ത് ഈ മൊഴി പുറത്തു വന്നെങ്കിലും പിന്നീട് അത് തേഞ്ഞ് മാഞ്ഞ് പോയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ഈ പേര് മന:പൂർവം ഒഴിവാക്കുകയായിരുന്നു.
സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം ഈ സംഭവത്തിൽ ഗംഭീര ട്വിസ്റ്റ്. ഫഹാസ് അഷറഫ് c/o യൂസഫലി ആരാണെന്നും കേസുമായി എന്ത് ബന്ധമാണെന്നും അന്വേഷിക്കണമെന്നുമാണ് കോടതിയുടെ ഉത്തരവ്. സാമ്പത്തീക കുറ്റാന്വേഷണ വിഭാഗം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
നയതന്ത്ര ബാഗേജ് വഴി വന്ന സ്വര്‍ണം തിരിച്ചയക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഈ-മെയില്‍ സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരാണ് ഇത്. rashed.alsheilli@mofaic.gov.ae എന്ന മെയിൽ ഐഡിയിലേക്കാണ് സ്വപ്ന അന്ന് മെയിൽ തയ്യാറാക്കി അയച്ചത്.
യു.എ.ഇ. എംബസി അധികൃതർ പറഞ്ഞിട്ടാണ് മെയിൽ തയ്യാറാക്കിയതെന്നാണ് സ്വപ്നയുടെ വാദം. കഴിഞ്ഞ വർഷം ജൂലൈ മൂന്നിന് ഉച്ചയ്ക്ക് 1.42-നാണ് സ്വപ്ന മെയിൽ അയച്ചത്. ഡിപ്ലോമാറ്റിക് ബാഗേജ് ഉടൻ തിരിച്ചയക്കണമെന്നാണ് മെയിലിൽ ആവശ്യപ്പെടുന്നത്.
സ്വർണം കസ്റ്റംസ് പിടികൂടുമെന്ന് ഉറപ്പായപ്പോൾ ബാഗേജ് തിരിച്ചയക്കാൻ യു.എ.ഇ. നയതന്ത്ര കാര്യാലയത്തിലെ റാഷിദ് ഖാമിസ് അൽ അലി ഇതിനായി ഒരു ശ്രമം നടത്തിയെന്ന് സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു.
ബാഗേജ് തിരിച്ചയക്കാൻ ഒരു അപേക്ഷ തയ്യാറാക്കാൻ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് മൂന്നിന് അപേക്ഷ തയ്യാറാക്കി ഖാമിസിന് ഇ മെയിൽ ചെയ്തിരുന്നുവെന്നും സ്വപ്നയുടെ വാദങ്ങളിൽ പറയുന്നു.
എത്രയും വേഗം ഈ ഡിപ്ലോമാറ്റിക് ബാഗേജ് തിരിച്ചയക്കണമെന്നാണ് ഈ മെയിലിൽ അവർ ആവശ്യപ്പെടുന്നത്. ഈ മെയിൽ തയ്യാറാക്കിയ ശേഷം, യു.എ.ഇ. നയതന്ത്രകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ റാഷിദ് ഖാമിസിന് അയച്ചു കൊടുത്തിട്ടുണ്ട്.
സ്വർണക്കടത്തിന് പിന്നിൽ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായി ആണെണ് പ്രതിയായ റമീസ് മൊഴി നൽകിയിരുന്നു. 12 തവണ സ്വർണം കടത്തി എന്നും മൊഴിയിലുണ്ട്
ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ ഹർജിയിലാണ് ഫഹാസ് അഷറഫ് C/o എം.എ യൂസഫലിക്കെതിരെ അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്.