തിരുവനന്തപുരം: ശമ്പളം സ്വയം വർധിപ്പിച്ച് ഖാദി ബോർഡ് സെക്രട്ടി കെ എം രതീഷിൻ്റെ ഉത്തരവ്. 70,000 ത്തിൽ നിന്നും 1,70 ,000 ശമ്പളമായാണ് വർദ്ധിപ്പിച്ചത്. ഖാദി ബോർഡ് മുൻ സെക്രട്ടറി ശമ്പളമായി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്പളമായി 1,75,000 രൂപ വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ധനവകുപ്പിൻ്റെ അനുമതിയില്ലാതെ കെ എം രതീഷ് ഉത്തരവിറക്കിയത്.
തുടർന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് ഖാദി ബോർഡ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാനാവശ്യപ്പെട്ട് കത്തച്ചു. ഡയറക്ടർ ബോർഡിൽ അഞ്ച് പേരിൽ രണ്ടംഗങ്ങൾ മാത്രമാണ് ശമ്പളവർധനയെ ആദ്യം അനുകൂലിച്ചത്.
നേരത്തെ രതീഷിൻ്റെ ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ് വ്യവസായ മന്ത്രിക്ക് ശിപാർശ നൽകിയിരുന്നു. ഇതോടെ ശമ്പളം വർധിപ്പിക്കാൻ മന്ത്രി ഇടപെട്ടാതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിബിഐ അന്വേഷിച്ച കശുവണ്ടി കോർപറേഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. 500 കോടി രൂപയുടെ അഴിമതി കേസാണിത്.