Home State തട്ടേക്കാട് ബോട്ട് ദുരന്തം; പ്രതിയുടെ തടവ് ശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു

തട്ടേക്കാട് ബോട്ട് ദുരന്തം; പ്രതിയുടെ തടവ് ശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു

0

കൊച്ചി : പതിനെട്ടു പേരുടെ ജീവൻ നഷ്ടമായ തട്ടേക്കാട് ബോട്ട് ദുരന്ത കേസിലെ പ്രതിയുടെ തടവ് ശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു. ബോട്ട് ഡ്രൈവറായ വിഎം രാജുവിന്റെ തടവ് ശിക്ഷ രണ്ട് വർഷമായി കുറച്ചു. കേസിൽ അഞ്ച് വർഷത്തെ തടവ് ശിക്ഷയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.

അനുവദനീയമായതിൽ കൂടുതൽ പേരെ കയറ്റിയതാണ് ബോട്ട് മുങ്ങാൻ കാരണമായത്. പ്രതിയ്‌ക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ ഇളവ് ചെയ്തത്. ബോട്ട് ദുരന്തം റോഡ് അപകടങ്ങൾ പോലെ സംഭവിച്ച ഒന്നാണെന്നും കോടതി വ്യക്തമാക്കി.

2007 ഫെബ്രുവരിയിലായിരുന്നു തട്ടേക്കാട് ബോട്ട് ദുരന്തം ഉണ്ടായത്. ബോട്ട് മുങ്ങി 15 വിദ്യാർത്ഥികൾക്കും, മൂന്ന് അദ്ധ്യാപകർക്കുമാണ് ജീവൻ നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here