തിരുവനന്തപുരം: സംസ്ഥാനം തെരഞ്ഞെടുപ്പിൻ്റെ പടിവാതിക്കലെത്തി നിൽക്കുമ്പോൾ മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫില്‍ ഏഴു പേരെ നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്, പ്രസ് അഡ്വൈസറായി പ്രഭാവര്‍മ്മ, പ്രസ് സെക്രട്ടറിയായി പിഎം മനോജ് എന്നിവരെയും പിഎ ബഷീര്‍ പഴ്സനല്‍ അസിസ്റ്റന്റ്, ഇ.വി. പ്രിയേഷ് ക്ലർക്ക്, അഭിജിത്ത്.പി ഓഫിസ് അസിസ്റ്റന്റ്, ഇസ്മയില്‍ പി ഡ്രൈവര്‍ എന്നിവരെയുമാണ് സ്ഥിരം പഴ്സനല്‍ സ്റ്റാഫായി നിയമനം നല്‍കിയത്.
നേരത്തേ മുപ്പതായിരുന്ന മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫിന്റെ എണ്ണം മുപ്പത്തിയേഴാക്കി ഉയര്‍ത്തിയിരുന്നു. ഇതിനായി ചട്ടം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. രണ്ട് വര്‍ഷത്തിലേറെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചട്ടപ്രകാരം ഭാവിയിൽ പെൻഷന് അവകാശമുണ്ട്. നിയമനം ലഭിച്ചവരില്‍ പ്രസ് സെക്രട്ടറിക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും പെന്ഷന് അര്‍ഹതയുണ്ടാകും.