Home State ഭാര്യയുടെ നിയമനം; വിഷയ വിദഗ്ധർ ഉപജാപം നടത്തിയെന്ന് സ്വയം ന്യായീകരണവുമായി എം ബി രാജേഷ്

ഭാര്യയുടെ നിയമനം; വിഷയ വിദഗ്ധർ ഉപജാപം നടത്തിയെന്ന് സ്വയം ന്യായീകരണവുമായി എം ബി രാജേഷ്

0

പാലക്കാട്: വ്യക്തിതാൽപര്യം സംരക്ഷിക്കാൻ വിഷയ വിദഗ്ധരായ മൂന്ന് പേരും ഉപജാപം നടത്തിയെന്ന് എബി രാജേഷ്. ഭാര്യ നിനിതയുടെ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ നിനിതയുടെ നിയമനം രാഷ്ട്രീയവൽക്കരിച്ചു. മൂന്നു പേരുടെ വ്യക്തി താൽപര്യത്തിലുണ്ടായ വിഷയമാണിത്. മൂന്ന് തലത്തിൽ ഉപജാപം നടന്നു. പിൻവാങ്ങാൻ നിനിതയോട് സമ്മർദം ചെലുത്തിയെന്നും എംബി രാജേഷ് പറയുന്നു.

സ്ഥാപിത താൽപര്യമില്ലെന്ന് വിഷയ വിദഗ്ധർ തെളിയിക്കണം. കൂടിയാലോചന നടത്തിയെന്ന് അംഗങ്ങൾ തന്നെ സമ്മതിച്ചു. ഒരാൾക്ക് മാർക്ക് കൊടുക്കാൻ തീരുമാനിച്ചെന്നും സമ്മതിച്ചു. വേണ്ടപ്പെട്ട ഒരാൾക്ക് ജോലി കിട്ടാനാണ് ഇടപെടൽ. ഭാഷാവിദഗ്ധരിലെ ഒരാളാണ് കൂടിയാലോചനക്ക് നേതൃത്വം കൊടുത്തതെന്നും രാജേഷ് ആരോപിച്ചു.

പരാതി ഉദ്യോഗാർഥിക്ക് അയച്ചുനൽകിയത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. പരാതി എന്തിനാണ് ഉദ്യോഗാർഥിക്ക് എത്തിച്ചത്. 31 ന് രാത്രി നിനിതയ്ക്ക് മൂന്നാമതൊരാൾവഴി കത്ത് എത്തിച്ചു. എന്തു തീരുമാനിച്ചു എന്ന് ഇടനിലക്കാരനായ ഒരാൾ അന്വേഷിക്കുന്നുവെന്നും രാജേഷ് ആരോപിച്ചു.

എന്നെയും എന്റെ സുഹൃത്തിനെയും ഇടനിലക്കാൻ വിളിച്ചു. ഇന്റർവ്യൂവിന് മുമ്പ് നിനിതയെ അയോഗ്യയാക്കാൻ ശ്രമമുണ്ടായെന്നും പിൻ വാങ്ങാൻ സമ്മർദം ചെലുത്തിയ കത്ത് പുറത്തുവിടുമെന്നും പറഞ്ഞു. ആദ്യം ജോലിക്ക് പ്രവേശിക്കാൻ ആലോചിച്ചിരുന്നില്ല, പിന്നീട് ഭീഷണി വന്ന സാഹചര്യത്തിലാണ് ജോയിൻ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here