കൊച്ചി: ഹലാൽ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്ന് പ്രചാരണം നടത്തിയ കേസിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു അറസ്റ്റിൽ.
ഹലാൽ സ്റ്റിക്കർ മാറ്റണമെന്ന് ആവശ്യപ്പെട്ട് കളമശേരിയിലെ ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ കേസിൽ നാല് ഹിന്ദുഐക്യവദേി പ്രവർത്തകരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കൊച്ചി പറവൂർ പൊലീസാണ് കേസെടുത്തത്.
കടയിൽ പതിപ്പിച്ച ഹലാൽ സ്റ്റിക്കർ നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ ലൈറ്റർ പാഡിൽ ഇവർ കത്തും നൽകി. ഈ വിഷയത്തിൽ ഹിന്ദുഐക്യവേദി പ്രവർത്തകരെ അനുകൂലിക്കുന്ന പ്രസ്താവനയുമായി ആർ.വി.ബാബു രംഗത്തെത്തിയിരുന്നു.