കൊച്ചി: ഈന്തപ്പഴ ഇറക്കുമതി അന്വേഷണത്തിൽ സർക്കാരിന്റെ വിവരാകാശ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആകില്ലെന്ന് കസ്റ്റംസ്. എല്ലാ വിവരങ്ങളും കൈമാറേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തിൽ തന്നെ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസിൽ കസ്റ്റംസിനോട് വിവരാവകാശ നിയമ പ്രകാരം സർക്കാർ വിവരങ്ങൾ തേടിയിരുന്നു.
സർക്കാരിന് വേണ്ടി സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറാണ് ആർടിഐ പ്രകാരം ആറു ചോദ്യങ്ങൾ ചോദിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റംസ് ആർക്കൊക്കെ സമൻസ് അയച്ചിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങളാണ് സർക്കാർ ചോദിച്ചിട്ടുള്ളത്. 2017ൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസെടുത്തിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ നുള്‍പ്പെടെ പൊതുഭരണ വകുപ്പിലെയും സാമൂഹിക നീതി വകുപ്പിലെയും മേധാവികളെ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.