തിരുവനന്തപുരം: ഉപാധികളുമായി കെ.വി തോമസ് രംഗത്ത്. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും അര്‍ഹമായ പ്രാതിനിധ്യം വേണം. താന്‍ അല്ലെങ്കില്‍ പകരം മകള്‍ രേഖ തോമസിനെ പരിഗണിക്കണം.
ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുമ്പാകെ ഉന്നയിക്കും. വാര്‍ത്തകള്‍ ഓരോന്ന് ഉണ്ടാക്കുന്നതിന് മറുപടി പറയാനില്ലെന്ന് വ്യക്തമാക്കി കെ.വി തോമസ് ക്ഷോഭിച്ചു.
അതിനിടെ കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്ന കെവി തോമസ് അനുനയ ചർച്ചയ്ക്ക് വഴങ്ങി. മുതിർന്ന നേതാക്കളുമായി ഇന്ന് തിരുവനന്തപുരത്താണ് ചർച്ച.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് വിളിച്ചതിനാലാണ് താൻ വഴങ്ങിയത് എന്ന് വ്യക്തമാക്കിയ കെ വി തോമസ് മറ്റു സാധ്യതകളെ പൂർണമായി തള്ളിയതുമില്ല.