Home State എസ് വി പ്രദീപിന്റെ വാഹനം അപകടത്തിൽ പെട്ടത് കണ്ടു; പേടികാരണം വണ്ടി നിർത്തിയില്ല; അമ്മയുടേയും മകളുടേയും മൊഴി

എസ് വി പ്രദീപിന്റെ വാഹനം അപകടത്തിൽ പെട്ടത് കണ്ടു; പേടികാരണം വണ്ടി നിർത്തിയില്ല; അമ്മയുടേയും മകളുടേയും മൊഴി

0

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന സ്കൂട്ടർ യാത്രക്കാരെ തിരിച്ചറിഞ്ഞു. ഒരുമാസമായിട്ടും കണ്ടെത്താനാകാതെ പൊലീസ് പരസ്യം നൽകിയതോടെ നെയ്യാറ്റിൻകര സ്വദേശിയായ അമ്മയും മകളും പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ലോറിയിൽ തട്ടി പ്രദീപിന്റെ സ്കൂട്ടർ മറിയുന്നത് കണ്ടതായി ദൃക്സാക്ഷികളായ ഇരുവരും മൊഴി നൽകി.

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ വച്ച് ലോറിയിടിച്ചാണ് പ്രദീപിന്റെ മരണം. അപകടം ആസൂത്രിതമെന്ന് വീട്ടുകാരും കൂട്ടുകാരും ആരോപിക്കുമ്പോഴും സ്വാഭാവികമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അപകട സമയത്ത് പ്രദീപിന്റെ സ്കൂട്ടറിന്റെ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു സ്കൂട്ടർ ദുരൂഹതയുണർത്തിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ മൂന്ന് കിലോമീറ്റർ മുൻപ് മുതൽ രണ്ട് സ്ത്രീകൾ സഞ്ചരിക്കുന്ന ഈ സ്കൂട്ടർ മുൻപിലുണ്ടായിരുന്നതായി കണ്ടെത്തി. വാഹനനമ്പർ വ്യക്തമാകാത്തതിനാൽ ആളെ കണ്ടെത്താനായില്ല. ഒടുവിൽ പൊലീസ് മാധ്യമങ്ങളിൽ അറിയിപ്പ് നൽകിയതോടെയാണ് സ്കൂട്ടർ യാത്രക്കാർ രംഗത്തെത്തിയത്.

നെയ്യാറ്റിൻകരയ്ക്കടുത്ത് ഇരുമ്പിൽ താമസിക്കുന്ന അമ്മയും മകളുമാണ് അത്. തിരുവനന്തപുരത്തെത്തിയ ശേഷം അവർ തിരികെ വീട്ടിലേക്ക് പോകുകയാരിന്നു. പ്രദീപിന്റെ വാഹനം അപകടത്തിൽപെടുന്നത് കണ്ടതായി പിൻസീറ്റിലിരുന്ന മകൾ മൊഴി നൽകി.

ലോറിയുടെ സൈഡിൽ തട്ടിയാണ് മറിഞ്ഞതെന്നും പറഞ്ഞു. പക്ഷെ പേടികാരണം ആദ്യം നിർത്താതെ പോയെന്നും മുന്നൂറ് മീറ്ററോളം മുന്നിലെത്തിയ ശേഷം നിർത്തി നോക്കിയപ്പോഴേക്കും ആളുകൂടിയിരുന്നെന്നുമാണ് മൊഴി. മൊഴിയുടെ വിശ്വാസ്യത ഫോർട് എസി. പ്രതാപൻ നായരുടെ നേതൃത്വത്തിലെ സംഘം വിലയിരുത്തി വരികയാണ്. ഈ സ്കൂട്ടറിനൊപ്പം സഞ്ചരിച്ച മറ്റൊരു സ്കൂട്ടർ കൂടി കണ്ടെത്താനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here