ന്യൂഡെൽഹി: കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ഇന്ന് നടത്താനിരുന്ന പത്താംവട്ട ചർച്ച മാറ്റിവച്ചു. ബുധനാഴ്ചത്തേക്കാണ് ചർച്ച മാറ്റിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരിക്കും ചർച്ച നടക്കുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു.
കർഷകസമരം രണ്ടു മാസത്തോളം ആകുമ്പോഴും വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ല, വേണമെങ്കിൽ ഭേദഗതികൾ ആകാമെന്ന കടുംപിടിത്തത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നു തന്നെയാണ് കർഷകരുടെ നിലപാട്.
കര്‍ഷകരുമായി എട്ട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സുപ്രിംകോടതി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ സമിതിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടേയും നിലപാട്.