മോസ്‌കോ: അന്തരീക്ഷത്തിലേക്ക് ഉപഗ്രഹങ്ങളെത്തിക്കാൻ 50 തവണ ഉപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിച്ച് റഷ്യ. റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസാണ് പരീക്ഷണം വിജയകരമായി നടത്തിയത്. മിഥൈൻ വാതകത്തിലാണ് റോക്കറ്റ് പ്രവർത്തിക്കുക.
നിശ്ചിത ദൂരത്ത് ഉപഗ്രഹത്തെ എത്തിച്ച ശേഷം റോക്കറ്റ് തിരികെ ഭൂമിയിൽ വന്നിറങ്ങുന്ന സംവിധാനങ്ങളാണുള്ളത്.റഷ്യയുടെ പുതിയ റോക്കറ്റ് ഇതുവരെ പത്തു പരീക്ഷണങ്ങൾ നടത്തിക്കഴിഞ്ഞു. രൂപകൽപ്പ നയിൽ പത്തുതവണ വ്യത്യാസങ്ങളും വരുത്തിയെന്ന് റഷ്യ അറിയിച്ചു.
ഇന്ധനക്ഷമത, രൂപകൽപ്പനയിലെ മാറ്റങ്ങൾ എന്നിവയൊന്നും വെളിപ്പെടുത്താൻ റഷ്യ തയ്യാറല്ല. ഇതിനൊപ്പം മറ്റൊരു മദ്ധ്യദൂര ക്ഷമതയുള്ള റോക്കറ്റിന്റെ നിർമ്മാണം അവസാനഘട്ട ത്തിലാണ്. ഇതിനായി 50 കോടിരൂപയാണ് ചിലവായിരിക്കുന്നത്