Home State ഉദ്യോഗസ്ഥര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയാറായില്ല; രാജ്യാന്തര സംഗീത സ്കൂളുമായി അംജദ് അലിഖാന്‍ വരില്ല; പദ്ധതി അട്ടിമറിച്ചു

ഉദ്യോഗസ്ഥര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയാറായില്ല; രാജ്യാന്തര സംഗീത സ്കൂളുമായി അംജദ് അലിഖാന്‍ വരില്ല; പദ്ധതി അട്ടിമറിച്ചു

0

തിരുവനന്തപുരം: പ്രശസ്ത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലിഖാന്‍ തിരുവനന്തപുരത്ത് തുടങ്ങാനിരുന്ന രാജ്യാന്തര സംഗീത സ്കൂള്‍ ഉപേക്ഷിച്ചു. ഭൂമി വിട്ടുകിട്ടുന്നതിലെ കാലതാമസവും സൗജന്യമായി നല്‍കാമെന്ന് പ്രഖ്യാപിച്ച ഭൂമിക്ക് വര്‍ഷം പതിനഞ്ച് ലക്ഷം രൂപ വാടക ചോദിച്ചതുമാണ് പിന്‍മാറ്റത്തിന് കാരണം.

പിന്‍മാറുകയാണന്ന് കാണിച്ച് അംജദ് അലിഖാന്‍ സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായ സൂര്യ കൃഷ്ണമൂര്‍ത്തി മുഖേന സര്‍ക്കാരിന് കത്ത് നല്‍കി. തിരുവനന്തപുരത്ത് തുടങ്ങാനിരുന്ന സംഗീത സ്കൂളിനെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു അംജദ് അലി ഖാന്. പക്ഷെ ഇന്ന് ആ സ്വപ്നങ്ങളെല്ലാം വേളിയിലെ ഈ സ്ഥലം പോലെ കാടുപിടിച്ചുപോയി.

2013 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വേളിയില്‍ രണ്ടരയേക്കര്‍ സ്ഥലം സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോഴും വാക്ക് മാറ്റിയില്ല. പക്ഷെ വര്‍ഷം ഏഴു കഴിഞ്ഞിട്ടും സ്ഥലം കൈമാറിയിട്ടില്ല. മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റവന്യു, ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയാറായില്ലന്ന് പദ്ധതിക്ക് മുന്‍കൈ എടുത്ത സുര്യ കൃഷ്ണമൂര്‍ത്തി പറയുന്നു.

ഉദ്യോഗസ്ഥരാണ് പദ്ധതി അട്ടിമറിച്ചതെന്നും സൂര്യകൃഷ്ണമൂര്‍ത്തി പറഞ്ഞു. ഗുരുകുല സമ്പ്രദായത്തിലുള്ള പഠനമാണ് വിഭാവനം ചെയ്തിരുന്നത്. സ്കൂളിന്റെ നടത്തിപ്പിനായി തിരുവനന്തപുരത്തേക്ക് താമസം മാറ്റാനും അംജദ് അലി ഖാന്‍ ആഗ്രഹിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here