കൊല്‍ക്കത്ത: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാൻ രംഗത്ത്.’ബിജെപി കൊറോണയെക്കാള്‍ അപകടകാരിയാണെന്നും അവര്‍ മതപരമായി ബംഗാളിലെ ജനങ്ങളെ വിഭജിക്കുകയാണ്. ബിജെപിയ്ക്ക് ബംഗാളിലെ സംസ്‌കാരവും മാനവികതയും മനസ്സിലാവില്ലെന്ന് നുസ്രത് പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ മുസ്ലീം ഭൂരിപക്ഷമുള്ള ദെഗംഗയില്‍ ഒരു റാലിയില്‍ സംസാരിക്കവെയായിരുന്നു നുസ്രത്തിന്റെ കൊറോണ പരാമര്‍ശം.
അതേസമയം നുസ്രത്ത് ജബാൻ ബിജെപിക്കെതിരെ നടത്തിയ കൊറോണ പരാമര്‍ശം വിവാദത്തിലായി. നുസ്രത്ത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ശത്രുത സൃഷ്ടിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു.ഇതിനെതിരെ ബിജെപിയുടെ സോഷ്യല്‍ മീഡിയ തലവന്‍ അമിത് മാലവ്യ രംഗത്തെത്തി.
‘പശ്ചിമ ബംഗാളില്‍ വാക്‌സിന്റെ പേരില്‍ മോശം രാഷ്ട്രീയമാണ് കളിക്കുന്നത്. മമതാ ബാനര്‍ജിയുടെ കാബിനറ്റ് മന്ത്രി സിദ്ദിഖ് ചൗദരി ആദ്യം വാക്‌സിനുമായി വന്ന ട്രക്ക് തടഞ്ഞു. ഇപ്പോള്‍ തൃണമൂല്‍ എംപി മുസ്ലീം ഭൂരിപക്ഷമുള്ള ദഗംഗയില്‍ ബിജെപിയെ കൊറോണയോട് ഉപമിക്കുന്നു പക്ഷെ പിഷി മൗനത്തിലാണ്’ എന്ന് മാല്‍വിയ ട്വീറ്റ ചെയ്തു.