വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയുടെയും വൈസ് പ്രസിഡന്റ് മൈക് പെന്‍സിൻ്റെയും എതിർപ്പോടെ ഡൊണള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ഡെമോക്രാറ്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ 223–205 വോട്ടുകൾക്ക് പാസായി. അതേസമയം ഇംപീച്മെന്റ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാർ അറിയിച്ചു.
ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ഡൊണള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കി. ഇംപീച്മെന്റ് നടപടി ഒഴിവാക്കാനും അധികാരകൈമാറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പെന്‍സ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു.
ബൈഡന്റെ വിജയം അംഗീകരിക്കരുതെന്ന ട്രംപിന്റെ ആവശ്യം താന്‍ നിരാകരിച്ചതും പെന്‍സ് കത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇംപീച്ച്മെന്റ് നീക്കത്തെ കാര്യമാക്കുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്. മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെയ്നിയുടെ മകള്‍ ലീസ ഉള്‍പ്പെടെ മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരാണ് ഇംപീച്മെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് അറിയിച്ചത് ട്രംപിന് തിരിച്ചടിയായി.
ഇതിനിടയിൽ ട്വിറ്ററിനും ഫെയ്സ്ബുക്കിനും പിന്നാലെ യൂട്യൂബും ട്രംപിന് വിലക്കേര്‍പ്പെടുത്തി. ട്രംപിന്റെ ചാനലിന് ഏഴുദിവസത്തേക്കാണ് വിലക്കിയത്. വിലക്ക് നീളാമെന്നും മുന്നറിയിപ്പുണ്ട്.