Home State പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിപക്ഷം; കമലിന്റെ കത്ത് പുറത്ത് വിട്ട് ചെന്നിത്തല: ന്യായീകരണവുമായി പിണറായി

പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിപക്ഷം; കമലിന്റെ കത്ത് പുറത്ത് വിട്ട് ചെന്നിത്തല: ന്യായീകരണവുമായി പിണറായി

0

തിരുവനന്തപുരം: കൂട്ടസ്ഥിരപ്പെടുത്തലുകളും പിൻവാതിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ചീഫ് സെക്രട്ടറി ഓഫീസിലടക്കം നിയമനങ്ങൾ നടത്തുന്നത് ആരാണെന്ന് ചെന്നിത്തല ചോദിച്ചു. കരാറുകാരെ സ്ഥിരപ്പെടുത്തണം എന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സാസ്ക്കാരിക മന്ത്രി എകെ ബാലന് അയച്ച കത്തും ചെന്നിത്തല പുറത്തു വിട്ടു.

ഇടതു അനുഭാവം ഉള്ളവരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിയുടെ ഇടത് സ്വഭാവം നിലനിർത്താൻ സഹായകരമാകുമെന്ന് മന്ത്രിക്കുള്ള കത്തിൽ കമൽ പറയുന്നതായി ചെന്നിത്തല ആരോപിച്ചു. എന്നാൽ ഇത്തരത്തിലല്ല നിയമനം നടത്തുന്നതെന്ന് എകെ ബാലൻ കത്തിന് മറുപടി നൽകിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പബ്ലിക് സർവീസ് കമ്മീഷൻ പാർട്ടി സർവീസ് കമീഷൻ ആയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. നിയമനത്തിൽ പ്രതിപക്ഷം പുകമറസൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി സ്പീക്കർ നിഷേധിച്ചു.

പിഎസ്സിയുടെ ഇരട്ടി താൽക്കാലിക നിയമനങ്ങളാണ് ഈ സർക്കാർ നടത്തിയതെന്ന് ഷാഫി ചൂണ്ടിക്കാട്ടി. എകെജി സെന്ററിലേക്ക് നിയമനം നടത്തുന്നതു പോലെ ആകരുത് പിഎസ്സി നിയമനം. റാങ്ക് ലിസ്റ്റുകളുടെ ശവപ്പറമ്പായി കേരളത്തെ മാറ്റി. ലോകസഭ തെരഞ്ഞെടുപ്പിൽ 19 കരണത്തടി കിട്ടിയത് ഓർക്കണമെന്നും ഷാഫി ഓർമ്മിപ്പിച്ചു.

കേരളത്തിലെ യുവാക്കൾക്ക് കൊച്ചാപ്പമാരും ചിറ്റപ്പന്മാരും ഇല്ലാത്തത് അവരുടെ കുറ്റം ആണോ. സ്വപ്നയുടെ നിയമനത്തിനായി മാനദണ്ഡം എല്ലാം മാറ്റി. ലൈബ്രറി കൗൺസിൽ നിയമനം യുഡിഫ് സർക്കാർ പിഎസ്സിക്ക് വിട്ടു എന്നാൽ ഈ സർക്കാർ തീരുമാനം അട്ടിമറിച്ചു. കിലയിൽ അടക്കം എല്ലാവരെയും സ്ഥിരപ്പെടുത്തുന്നു. കാലിക്കറ് സർവകലാശാലയിൽ 116 അധ്യാപകരെ പിൻവാതിൽ വഴി നിയമിക്കാൻ ശ്രമിച്ചതായും ഷാഫി ആരോപിച്ചു.

എന്നാൽ നിയമനത്തിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. റാങ്ക് ലിസ്റ്റിൽ ഉള്ള നിശ്ചിത ആളുകൾക്കു മാത്രമേ നിയമനം ലഭിക്കൂ. തിരുവനന്തപുരത്തെ അനുവിന്റെ ആത്മഹത്യ നിർഭാഗ്യകരമാണ്. നിയമനം കിട്ടാത്തതിൽ യുവാക്കൾക്കു നിരാശ ഉണ്ടാകുന്നത് സ്വാഭാവികം. അത് പരിഹരിക്കാൻ സംവിധാനം ഉണ്ടാക്കും. ദശാബ്ദങ്ങളായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് മാനുഷിക പരിഗണന നോക്കിയാണെന്നും പിണറായി പറഞ്ഞു.

ഏതെങ്കിലും ഒരു പക്ഷക്കാരെ മാത്രം അല്ല സ്ഥിരപ്പെടുത്തുന്നത്. 10 വര്ഷം സർവീസ് ഉള്ളവരെയും പിഎസ്സി റാങ്ക് ലിസ്റ്റ് ഇല്ലാത്തതുമായ തസ്തിക കളിൽ ആണ് സ്ഥിരപ്പെടുത്തൽ. സ്ഥിരപ്പെടുത്തൽ മുൻ സർക്കാരും ചെയ്തിട്ടുണ്ടെന്നും സഭ നിർത്തി വെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here