ന്യൂഡെല്‍ഹി:കൊവിഷീൽഡിനായി കേന്ദ്ര സർക്കാർ പർച്ചേസ് ഓർഡർ നൽകിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ന് തന്നെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ കൊണ്ടുപോയി തുടങ്ങും. രാത്രിയോടെ നീക്കം തുടങ്ങാനാവുമെന്ന് സിറം വൃത്തങ്ങൾ പറഞ്ഞു.ഡോസിന് 200 രൂപ നിരക്കിൽ വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം അധികൃതർ അറിയിച്ചു. എല്ലാ ആഴ്ചകളിലും ദശലക്ഷക്കണക്കിന് ഡോസ് വാക്സീനുകളായിരിക്കും വിതരണം ചെയ്യുക.
തുടക്കത്തിൽ 11 ദശലക്ഷം വാക്സീൻ ആയിരിക്കും നൽകുക. ജനുവരി 16ന് വാക്സീൻ പുറത്തിറക്കാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തേ പ്രതികരിച്ചിരുന്നു. കോവിഷീൽഡ് വാക്സീനും കോവാക്സീനുമാണ് അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയിരിക്കുന്നത്.
കൊറോണ സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. വാക്സീന്‍ വിതരണത്തിലേതടക്കമുള്ള ചെലവുകള്‍ നേരിടാനാണ് അധിക നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന. അടുത്ത ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നേരത്തെ തന്നെ കൊറോണ സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിച്ചിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കത്തെ എതിര്‍ത്തിരുന്നു