ന്യൂഡെൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനില്‍ നിലപാട് വ്യക്തമാക്കിയത്. ഏതോ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരിൽ ആരോ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നു എന്നത്. തനിക്ക് അത്തരത്തിലുള്ള ഉദ്ദേശ്യങ്ങളില്ലെന്നും അനില്‍ ആന്‍റണി വ്യക്തമാക്കി.
2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഡോ ശശി തരൂരും കെ പി സി സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം എന്ന ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ചിരുന്നു. ഈ വർഷം ആദ്യം നൂതന സാങ്കേതിക വിദ്യാ സംയോജനവുമായി ബന്ധപ്പെട്ട കൂടുതൽ ഉത്തരവാദിത്വങ്ങളും എഐസിസി ഏൽപ്പിച്ചിട്ടുണ്ട്.
ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലും പാർട്ടിയുടെ ഡിജിറ്റൽ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും അനില്‍ ആന്‍റണി വ്യക്തമാക്കി. തരം താഴ്ന്ന നിലയിൽ അനില്‍ ആന്‍റണിയെ ആക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ ചിലർ നേരത്തേ രംഗത്തെത്തിയിരുന്നു.