ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ ജി രാജേശ്വരിയെ (സിപിഐ എം) തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് രാജേശ്വരിയെ തെരഞ്ഞെടുത്തത്. യുഡിഎഫിലെ രണ്ടംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 23 ഡിവിഷനിൽ 21 ഉം എൽഡിഎഫിനാണ്.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി യുഡിഎഫിലെ ഉല്ലാസ് തോമസിനെ തിരഞ്ഞെടുത്തു. 16 വോട്ടുകൾ ആണ് ഉല്ലാസ് നേടിയത്. രണ്ട് അംഗങ്ങൾ വോട്ട് എടുപ്പിൽ നിന്നും വിട്ടുനിന്നു. എതിർ സ്ഥാനാർഥി എ. എസ് അനിൽകുമാർ 9 വോട്ടുകൾ നേടി.
പ്രസിഡൻ്റായ ഉല്ലാസ് തോമസിന് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആവോലി ഡിവിഷനിൽ നിന്നാണ് ഉല്ലാസ് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. ഡി സുരേഷ് കുമാർ ചുമതലയേറ്റു. യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതിനാൽ എതിർ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല.
മലയിൻകീഴ് ഡിവിഷനിൽ നിന്നാണ് അഡ്വ. ഡി. സുരേഷ് കുമാർ വിജയിച്ചത്. ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സജിത പൂക്കാടന്‍ (എല്‍ഡിഎഫ്) ചുമതലയേറ്റു. സജിതയ്ക്ക് ഒന്‍പത് വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിലെ ലുബൈന ബഷീറിന് നാലും വോട്ടും ലഭിച്ചു. ആകെ 13 അംഗങ്ങളാണുള്ളത്.
മലപ്പുറത്ത് നറുക്കെടുപ്പ് നടന്ന ആറിൽ നാല് പഞ്ചായത്തും യുഡിഎഫിന് ലഭിച്ചു. തിരുവാലി, ചുങ്കത്തറ, ഏലംകുളം, കുറുവ, പഞ്ചായത്തുകളാണ് യു ഡി എഫിന് ലഭിച്ചത്.
മേലാറ്റൂർ, നന്നംമുക്ക് പഞ്ചായത്തുകൾ എൽഡിഎഫിന് ലഭിച്ചു.