Home World വിടപറയും മുമ്പേ വിങ്ങിപ്പൊട്ടി; കറുത്ത വർഗക്കാർ നേരിടുന്ന അവഗണനയുടെ നേർ പതിപ്പായി ഡോ.സൂസൻ മൂറിൻ്റെ ശബ്ദരേഖ

വിടപറയും മുമ്പേ വിങ്ങിപ്പൊട്ടി; കറുത്ത വർഗക്കാർ നേരിടുന്ന അവഗണനയുടെ നേർ പതിപ്പായി ഡോ.സൂസൻ മൂറിൻ്റെ ശബ്ദരേഖ

0

ഇൻഡിയാനോപ്പോളിസ്: കറുത്ത വർഗക്കാർ നേരിടുന്ന അവഗണനയുടെ, പീഡനത്തിൻ്റെ നേർ പതിപ്പായി ഡോ.സൂസൻ മൂറിൻ്റെ ശബ്ദരേഖ. ശ്വാസം കിട്ടാതെ വാക്കുകൾ മുറിഞ്ഞുപോകുമ്പോഴും, തന്റെ സന്ദേശം ലോകത്തിന് മുന്നിലേക്ക് എത്തിക്കാൻ പ്രത്നിക്കുകയായിരുന്നു ഡോ.സൂസൻ മൂർ. കൊറോണ ബാധിച്ച് ആശുപത്രി കിടക്കയിൽ ജീവന് വേണ്ടി മല്ലിടുമ്പോൾ അവർ അവസാനമായി ലോകത്തോട് പറഞ്ഞത് താനും താനടക്കമുള്ള കറുത്ത വർ​ഗക്കാരും അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചാണ്.

തൊലിയുടെ നിറം കറുപ്പാണ് എന്ന ഒറ്റ കാരണം കൊണ്ട് ചികിത്സ നിഷേധിക്കപ്പെട്ട സ്ത്രീയാണ് സൂസൻ മൂർ. ഒരു ഡോക്ടറുടെ ആനുകൂല്യം പോലും അവർക്ക് ലഭിച്ചില്ല.

ആഫ്രിക്കൻ-അമേരിക്കൻ വംശജർക്ക് വലിയ വിവേചനമാണ് അമേരിക്കയിൽ നേരിടേണ്ടി വരുന്നതെന്ന് സൂസൻ പറയുന്നു. കൊറോണ ബാധിച്ച തനിക്ക് ശ്വാസ തടസമുണ്ടെന്ന് ഡോക്ടറോട് പറഞ്ഞിട്ടും അത് വിശ്വസിക്കാൻ ഡോക്ടർ കൂട്ടാക്കിയില്ല. ഇൻഡിയാനോപ്പോളിസിനടത്തുള്ള ആശുപത്രിയിലായിരുന്നു സൂസനെ പ്രവേശിപ്പിച്ചത്.

ആരോ​ഗ്യ സ്ഥിതി മോശമായിരുന്നിട്ട് കൂടി സൂസനെ എത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ ശ്രമിച്ചിരുന്നതിനെ കുറിച്ചും അവർ വിഡിയോയിൽ പറഞ്ഞു. കഴുത്തിൽ അനുഭവപ്പെട്ട വേദന ശമിപ്പിക്കാൻ വേദനാസംഹാരികൾ ചോദിച്ച സൂസന് ലഭിച്ചത് പുച്ഛവും അവ​ഗണനയുമായിരുന്നു.

ലഹരി മരുന്നിന് അടിമയായ ഒരു വ്യക്തിയുടെ രോദനമായാണ് എന്നെ നോക്കിയത്. ഞാനൊരു ഫിസിഷ്യനാണെന്ന് അവർക്ക് അറിയാമായിരുന്നു. ഞാൻ ഒരിക്കലും ലഹരിമരുന്ന് ഉപയോ​ഗിച്ചിട്ടില്ല- ദശലക്ഷണക്കണക്കിന് പേർ കണ്ട വിഡിയോയിൽ സൂസൻ പറയുന്നു. ഡോ,ബാനെക്ക് ആണ് തന്നോട് അവ​ഗണന കാണിച്ചതെന്നും സൂസൻ പറഞ്ഞു.

കറുത്ത വർ​ഗക്കാർ ഇങ്ങനെയാണ് മരിക്കുന്നതെന്നും സൂസൻ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് 52 കാരിയായ സൂസൻ മൂർ മരിച്ചത്. രാജ്യത്തെ ആരോ​ഗ്യ രം​ഗം കറുത്ത വർ​ഗക്കാരോട് കാണിക്കുന്ന വിവേചനം തുറന്നുകാട്ടുന്നതായിരുന്നു സൂസന്റെ അവസാന വിഡിയോ.

LEAVE A REPLY

Please enter your comment!
Please enter your name here