ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കി ഉയര്‍ത്തും; ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. പ്രകടന പത്രികയിൽ ഇല്ലാത്ത പദ്ധതികളും സർക്കാർ പൂർത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട നൂറു ദിന കർമപരിപാടി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് സർക്കാർ നൂറു ദിന കർമപരിപാടികൾ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട നൂറു ദിന പരിപാടി ഡിസംബർ ഒമ്പതിന് ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. രണ്ടാം ഘട്ടത്തിൽ പതിനായിരം കോടിയുടെ വികസന പദ്ധതികൾ പൂർത്തികരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടിയുടെ 526 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികൾക്ക് തുടക്കം കുറിക്കും.

കെ ഫോൺ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്തും. ലൈഫ് പദ്ധതിയിൽ 15,000 വീടുകൾ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിർമാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ്.

ഒന്നാം ഘട്ടത്തിൽ 162 പരിപാടികൾ പൂർത്തീകരിച്ചു. പ്രഖ്യാപിക്കാത്ത പദ്ധതികളും നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. കാർഷികമേഖല ശക്തിപ്പെടുത്തുന്ന പദ്ധതികൾ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കേരളത്തിൽ നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ചു. ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്യും.

രണ്ടാം ഘട്ടത്തിൽ അമ്പതിനായിരം പേർക്ക് തൊഴിൽ നൽകും. 2021 ജനുവരി ഒന്നു മുതൽ ക്ഷേമപെൻഷനുകൾ നൂറു രൂപ വീതം വർധിപ്പിച്ച് 1500 രൂപയാക്കി ഉയർത്തും. 183 കുടുംബശ്രീ ഭക്ഷണശാലകൾ ആരംഭിക്കും. റേഷൻ കാർഡ് ഉടമകൾക്കുളള കിറ്റ് വിതരണം തുടരും. സൗജന്യ പലവ്യഞ്ജന കിറ്റുകൾ അടുത്ത നാലു മാസം കൂടി വിതരണം ചെയ്യും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാർച്ച് 31-ന് മുമ്പ് നടത്തും. മലബാർ കോഫി പൗഡർ വിപണിയിലിറക്കും.

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവർക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകൾ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിന് ഉല്പാദനം ആരംഭിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.

പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് സർക്കാർ നൂറു ദിന കർമപരിപാടികൾ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട നൂറു ദിന പരിപാടി ഡിസംബർ ഒമ്പതിന് ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. രണ്ടാം ഘട്ടത്തിൽ പതിനായിരം കോടിയുടെ വികസന പദ്ധതികൾ പൂർത്തികരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടിയുടെ 526 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികൾക്ക് തുടക്കം കുറിക്കും.

കെ ഫോൺ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്തും. ലൈഫ് പദ്ധതിയിൽ 15,000 വീടുകൾ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിർമാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ്.

ഒന്നാം ഘട്ടത്തിൽ 162 പരിപാടികൾ പൂർത്തീകരിച്ചു. പ്രഖ്യാപിക്കാത്ത പദ്ധതികളും നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. കാർഷികമേഖല ശക്തിപ്പെടുത്തുന്ന പദ്ധതികൾ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കേരളത്തിൽ നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ചു. ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്യും.

രണ്ടാം ഘട്ടത്തിൽ അമ്പതിനായിരം പേർക്ക് തൊഴിൽ നൽകും. 2021 ജനുവരി ഒന്നു മുതൽ ക്ഷേമപെൻഷനുകൾ നൂറു രൂപ വീതം വർധിപ്പിച്ച് 1500 രൂപയാക്കി ഉയർത്തും. 183 കുടുംബശ്രീ ഭക്ഷണശാലകൾ ആരംഭിക്കും. റേഷൻ കാർഡ് ഉടമകൾക്കുളള കിറ്റ് വിതരണം തുടരും. സൗജന്യ പലവ്യഞ്ജന കിറ്റുകൾ അടുത്ത നാലു മാസം കൂടി വിതരണം ചെയ്യും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാർച്ച് 31-ന് മുമ്പ് നടത്തും. മലബാർ കോഫി പൗഡർ വിപണിയിലിറക്കും.

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവർക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകൾ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിന് ഉല്പാദനം ആരംഭിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.