മലപ്പുറം:രണ്ടിടത്ത് നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ ബ്രൗൺഷുഗറും നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസും പിടികൂടി. ബ്രൗൺ ഷുഗറുമായി രണ്ട് പേരെ കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തു.
കുറ്റിപ്പുറത്ത് വിപണിയിൽ 50 ലക്ഷത്തോളം വിലവരുന്ന 60 ചാക്ക് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് പിടികൂടി.
കുറ്റിപ്പുറത്ത് വിപണിയിൽ 50 ലക്ഷത്തോളം വിലവരുന്ന 60 ചാക്ക് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹാൻസ് മൊത്ത വിൽപനക്കാരനായ മൂടാൽ തെക്കേ പൈങ്കൽ അൻവറിനെയാണ് അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാനത്തു നിന്നും മൈദ കൊണ്ടുവരുന്നതിന്റെ മറവിലാണ് കുറ്റിപ്പുറം മൂടാലിലേക്ക് വൻതോതിൽ ഹാൻസ് എത്തിച്ചത്. കുറ്റിപ്പുറം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്. അൻവറിനൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
കൊണ്ടോട്ടിയിൽ ബ്രൗൺഷുഗറുമായി തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38) തേഞ്ഞിപ്പലം നീരോൽപാലം തലപ്പത്തൂർ നാസിൽ (38) എന്നിവരാണ് വാഹനം സഹിതം കൊണ്ടോട്ടി തുറക്കലിൽ നിന്ന് പിടിയിലായത്.
കൊണ്ടോട്ടി മാർക്കറ്റിൽ ഒരു ലക്ഷം രൂപ വിലവരുന്ന 50 ഓളം ബ്രൗൺഷുഗർ പാക്കറ്റുകളാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ കൊണ്ടോട്ടി, തേഞ്ഞിപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.