Home Politics രാഹുൽഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകും; പാര്‍ട്ടി താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് നേതാക്കൾ

രാഹുൽഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകും; പാര്‍ട്ടി താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് നേതാക്കൾ

0

ന്യൂഡെൽഹി: പാര്‍ട്ടിയുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചെന്ന് കോണ്‍ഗ്രസ്. ഇതോടെ രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടിയുടെ അധ്യക്ഷനായി തിരിച്ചെത്താൻ സാധ്യത തെളിയുന്നു. ജനുവരി ഒന്നിന് സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കും. സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളെ വിളിച്ചു ചേര്‍ത്ത് നടത്തിയ യോഗത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ പ്രസ്താവന.എന്നാല്‍, ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തല്‍.

കോണ്‍ഗ്രസിലെ ഒരു നേതാവും രാഹുല്‍ ഗാന്ധിക്കെതിരല്ലെന്നും രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കള്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.

പാര്‍ട്ടിയുടെ ആഗ്രഹമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ബന്‍സാല്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഇല്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് രാഹുല്‍ ഗാന്ധി നേരത്തെ നിര്‍ദേശിച്ചിരുന്നുത്. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വി, ബിഹാര്‍ തെരഞ്ഞെടുപ്പ്, തെലുങ്കാനയിലുണ്ടായ തോല്‍വി, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായെന്നാണ് വിവരം.

രാഹുൽ ​ഗാന്ധി അധ്യക്ഷനാകണമെന്ന് 99.9 ശതമാനം പേരും ആ​ഗ്രഹിക്കുന്നതായി കോൺ​ഗ്രസ് അധ്യക്ഷൻ രൺദീപ് സുർജേവാല. വരുന്ന 10 ദിവസത്തിനുള്ളിൽ മുതിർന്ന നേതാക്കളുമായി സോണിയാ​ഗാന്ധി ചർച്ച നടത്തും. നേതൃമാറ്റം ആവശ്യപ്പട്ട് ഓ​ഗസ്റ്റിൽ കത്തെഴുതിയ 23 പേരെ സോണിയാ ​ഗാന്ധി കാണും.

രാഹുൽ ​ഗാന്ധിയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് ആ​ഗ്രഹിക്കുന്നത്. അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കുമെന്ന് വ്യക്തമാക്കിയ സുർജേവാല പറഞ്ഞു.

2017 ൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുൽ ​ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് സ്ഥാനം രാജിവവച്ചു. തുടർന്ന് ഇടക്കാല അധ്യക്ഷയായി സോണിയാ ​ഗാന്ധി വീണ്ടും ചുമതലയേൽക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here