കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ തട്ടകം യുഡിഎഫിന് നഷ്ടമാകുന്നത്. ഇവിടെ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. പള്ളിത്തർക്ക വിഷയമാണ് ഇടതുമുന്നണി ജയത്തിന് വഴിതെളിച്ചത്.
പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിൽ 9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. ഉമ്മൻചാണ്ടിയുടെ വാര്‍ഡിൽ അടക്കം വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ യുഡിഎഫ് പിന്നിലായിരുന്നു. ഏഴ് സീറ്റാണ് യുഡിഎഫിന് കിട്ടിയത്. രണ്ട് സീറ്റ് ബിജെപിക്കും കിട്ടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും തട്ടകത്തിൽ ഇടതു മുന്നണി ആധിപത്യം നേടിയിരുന്നു.