ലാലു പ്രസാദ് യാദവിൻ്റെ ആരോഗ്യനില അതീവ ഗുരുതരം

റാഞ്ചി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആ‍ർജെഡി നേതാവ് ലാലു പ്രസാദ് യാദവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ട‍ർ. കാലിത്തീറ്റ കുംഭക്കോണ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവിൽ റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്. ഇവിടെ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ട‍ർ ഉമേഷ് പ്രസാദാണ് ലാലുവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന കാര്യം അറിയിച്ചിരിക്കുന്നത്.

അദ്ദേഹത്തിൻ്റെ വൃക്കകളുടെ പ്രവ‍ർത്തനം വളരെ മന്ദഗതിയിലാണെന്നാണ് റിപ്പോർട്ട്. എപ്പോൾ വേണമെങ്കിലും അവയുടെ പ്രവ‍ർത്തനം നിലയ്ക്കാം ലാലുവിൻ്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി കൊണ്ട് അധികൃത‍ർക്ക് റിപ്പോ‍ർട്ട് കൈമാറിയിട്ടുണ്ടെന്ന് ഡോ ഉമേഷ് പ്രസാദ് വാ‍ർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

2018 ആഗസ്റ്റിലാണ് ലാലുവിന് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ആദ്യമായി റിപ്പോ‍ർട്ട് ചെയ്തത്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവിനെ രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്. കാലിത്തീറ്റ കുംഭകോണ കേസില്‍ 2017ലാണ് ലാലുവിനെ കോടതി ശിക്ഷിച്ചത്.