തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രൈസ് വാട്ടർ കൂപ്പേഴ്സി (പിഡബ്യൂസി)ന് രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തിയ നടപടി ഹൈകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കമ്പനിയുടെ വാദം കേൾക്കാതെയാണ് സർക്കാരിന്‍റെ തീരുമാനമെന്ന പിഡബ്യൂസി യുടെ വാദം അംഗീകരിച്ചാണ് ഹൈകോടതി സിഗിംൾ ബെഞ്ച് വിധി. ഒരാഴ്ചത്തേക്കാണ് താൽക്കാലിക സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹർജി വീണ്ടും ഈ മാസം 16ന് പരിഗണിക്കും.
ഐടി വകുപ്പിന് കീഴിലുളള സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിന്‍റെ നിയമനത്തിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിഡബ്യൂസിയെ വിലക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സ്വപ്ന സുരേഷിന്‍റെ നിയമനം പ്രത്യേകമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചു എന്ന കാരണം പറഞ്ഞാണ് സർക്കാർ നടപടിയെടുത്തത്. കെ ഫോൺ പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.