Home National വിട്ടുവീഴ്ചയില്ല; ഡെൽഹി ജന്തർ മന്ദറിൽ ശക്തമായ സമരത്തിന് കർഷകർ ; അതിർത്തിയിൽ സംഘർഷാവസ്ഥ

വിട്ടുവീഴ്ചയില്ല; ഡെൽഹി ജന്തർ മന്ദറിൽ ശക്തമായ സമരത്തിന് കർഷകർ ; അതിർത്തിയിൽ സംഘർഷാവസ്ഥ

0

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരായ സമരത്തിന് ജന്തർ മന്ദറിലോ, രാംലീലാ മൈതാനിയിലോ സ്ഥലം നൽകണമെന്ന നിലപാടിൽ ഉറച്ച് കർഷക സമരം മൂന്നാം ദിവസത്തിലേക്ക്. രാജ്യതലസ്ഥാനത്തെ ബുരാരി ഏരിയയിലെ നിരാങ്കാരി സമാഗം ഗ്രൗണ്ടിൽ സമരം നടത്താനാണ് ഡൽഹി പൊലീസ് കമ്മീഷണർ അനുമതി നൽകിയിട്ടുള്ളത്. ഇത് സമരക്കാർ അംഗീകരിച്ചിട്ടില്ല. ഡെൽഹിയിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടെങ്കിലും ഡെൽഹി- ഹരിയാന അതിർത്തിയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ഡെൽഹി ചലോ പ്രക്ഷോഭത്തിൻ്റെ ഭാഗമായി എത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബർ മൂന്നിന് ചർച്ചയാകാമെന്നും കേന്ദ്ര സർക്കാർ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിയമം പിൻവലിക്കാതെ ഇനി സമരം അവസാനിപ്പിക്കില്ലെന്ന എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എല്ലാ കർഷക സംഘടനകളും.

വലിയൊരു വിഭാഗം കർഷകർ ഡെൽ​ഹി- ഹരിയാന അതിർത്തിയിൽ ഇപ്പോഴും തുടരുകയാണ്. സമരക്കാരെ അടിച്ചൊതുക്കാൻ പോലീസ് ഇന്നലെ കഴിയുന്നത്ര ശ്രമിച്ചെങ്കിലും ഒടുവിൽ പോലീസ് നയം മാറ്റുകയായിരുന്നു. പൊലീസ് നിർദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ ഇന്നലെ ഡെൽഹിയിലേക്ക് പ്രവേശിച്ചിരുന്നു.

മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കർഷകരുടെ ഡെൽഹി ചലോ മാർച്ച് രണ്ടാം ദിനം വലിയ സംഘർഷങ്ങൾക്കാണ് വഴിവെച്ചത്. ഡെൽഹി- ഹരിയാന അതിർത്തിയായ സിംഘുവിൽ എത്തിയ കർഷകർക്ക‌് നേരെ രാവിലെ മുതൽ പലതവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആദ്യമൊക്കെ അൽപ്പം പുറകോട്ടുമാറിയ കർഷകർ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here