Home State സിഎം രവീന്ദ്രൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി ; ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ എൻഫോഴ്സ്മെൻ്റ് നോട്ടീസിന് സാധ്യത

സിഎം രവീന്ദ്രൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി ; ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ എൻഫോഴ്സ്മെൻ്റ് നോട്ടീസിന് സാധ്യത

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎംരവീന്ദ്രൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി സംഘം രവീന്ദ്രനോട് ഇന്ന് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണാനന്തര ചികിത്സകൾക്കായി ബുധനാഴ്ച സിഎംരവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായത്. രവീന്ദ്രൻ ആശുപത്രി വിട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് ചോദ്യം ചെയ്യല്ലിന് ഹാജരാവാനുള്ള നോട്ടീസ് ഇഡി വീണ്ടും നൽകുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്ന കാര്യം.

ആദ്യം നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രൻ കൊറോണ പൊസിറ്റീവായി. ആഴ്ചകളോളം ക്വാറൻ്റൈനിൽ കഴിഞ്ഞ അദ്ദേഹം പിന്നീട് കൊറോണ നെഗറ്റീവായിരുന്നു. കൊറോണാനന്തര ചികിൽസകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രവീന്ദ്രന് വിദഗ്ധ ചികിൽസ ആവശ്യമാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ ഇന്നലെ ഇഡിക്ക് മെഡിക്കൽ രേഖകൾ കൈമാറിയിരുന്നു.

സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകാൻ ബുധനാഴ്ച നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സിഎംരവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചത്. കൊറോണാനന്തര പ്രശ്നങ്ങൾ മൂലം ശ്വാസതടസം ഉണ്ടാകുന്നുവെന്നാണ് രവീന്ദ്രൻ ഡോക്ടർമാരെ അറിയിച്ചത്.

പരിശോധനയിൽ രക്തത്തിലെ ഓക്സിജൻ്റെ അളവിൽ ചെറിയ വ്യതിയാനം കണ്ടെത്തിയെന്നും ഇതിൻ്റെ ചികിത്സയ്ക്കായി സ്റ്റിറോയ്ഡ് നൽകിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ചികിൽസ തുടങ്ങണമെങ്കിൽ എക്സ്റേ , സിടി സ്കാനിങ് അടക്കം വിദഗ്ധ പരിശോധനകൾ നടത്തണം. അതിനാൽ താൽകാലികമായി കിടത്തി ചികിത്സിക്കേണ്ടി വരുമെന്ന് ഡോക്ടർമാർ ഇഡിയെ അറിയിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here