ന്യൂഡെല്‍ഹി: റെയില്‍ ഗേറ്റ് അടക്കുന്നതിനിടയിലും തുറക്കുന്നതിനുമിടയിലുള്ള സാഹസിക യാത്രയ്ക്ക് നടപടിയെടുക്കാൻ റെയില്‍വെയുടെ തീരുമാനം. റെയില്‍ ഗേറ്റ് അടയ്ക്കുന്നത് യാത്രക്കാര്‍ക്ക് എന്നും ബുദ്ധിമുട്ടാണ്. ആര്‍ക്കും ക്ഷമയില്ലെന്നാണ് റെയില്‍വേ പറയുന്നത്. റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതിന് തൊട്ടുമുന്‍പ് വരെ തിരക്കിട്ട് ക്രോസ് ചെയ്യുന്ന വാഹനങ്ങള്‍ നിരവധിയാണ്.
എങ്ങനെയെങ്കിലും ഗേറ്റ് കടന്നുകിട്ടണമെന്ന ഒറ്റ ചിന്തയാണ് ഏറെ പേർക്കും. ഈ വെപ്രാളം പല അപകടങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാല്‍, ഇനി നിങ്ങളുടെ തിരക്കിട്ട ഓട്ടം നിര്‍ത്തേണ്ടിവരും.
റെയില്‍വേ ഗേറ്റില്‍ യാദൃശ്ചികമായാണെങ്കിലും വാഹനം ഇടിച്ചാല്‍ ഇനി മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കും. മാത്രമല്ല ഇത് ജാമ്യമില്ല കുറ്റമാകും. റെയില്‍വേ ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പുറപ്പെടുവിച്ചു.
റെയില്‍വേ ചട്ടം 160(2) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തണമെന്നാണു നിര്‍ദ്ദേശം. അടഞ്ഞുകൊണ്ടിരിയ്ക്കുന്ന റെയില്‍വേ ഗേറ്റുകളില്‍ വാഹനം ഇടിയ്ക്കുന്ന സംഭവങ്ങളില്‍ നേരത്തെ ചട്ടം 154 പ്രകാരം യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്ന ലഘുകുറ്റമായിരുന്നു ചുമത്തിയിരുന്നത്.
ഗേറ്റിൽ വാഹനം ഇടിച്ചാൽ നേരത്തേ ജാമ്യം ലഭിക്കുന്ന വകുപ്പായിരുന്നു. ഇനിമുതല്‍ അത് ജാമ്യമില്ലാ കുറ്റമാണ്. റെയില്‍വേയുടെ ഈ തിരുമാനം നല്ലതാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതിലൂടെ അപകടങ്ങള്‍ കുറയ്ക്കാം.