Home State സിഎം രവീന്ദ്രൻ നാളെ എൻഫോഴ്സ്മെൻ്റിനു മുന്നിൽ ഹാജരാകില്ല ; മെഡിക്കൽ കോളജ് ഐസിയുവിൽ തുടരും

സിഎം രവീന്ദ്രൻ നാളെ എൻഫോഴ്സ്മെൻ്റിനു മുന്നിൽ ഹാജരാകില്ല ; മെഡിക്കൽ കോളജ് ഐസിയുവിൽ തുടരും

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകില്ല. കൊറോണ ഭേതമായെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാത്ത സാഹചര്യത്തിലാണിത്.

അദ്ദേഹത്തിന് ശ്വാസംമുട്ടുള്ളതിനാൽ ആശുപത്രിയിൽ തുടരേണ്ടതുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സി.എം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംഐസിയുവിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് രക്തത്തിൽ ഓക്സിജന്റ് അളവ് കുറവുണ്ട്. കൂടാതെ മറ്റ് കൊറോണയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ഇതിനെ തുടർന്നാണ് ആശുപത്രിയിൽ തന്നെ തുടരാൻ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

നവംബർ ആറിന് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നെങ്കിലും അടുത്ത ദിവസം അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കൊറോണ മുക്തനായി ആശുപത്രി വിട്ടത്. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് നൽകിയിരുന്നത്.

ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സി.എം. രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നത്. എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഐടി വകുപ്പിൽ അടക്കം നടത്തിയ ചില നിയമനങ്ങളിൽ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here