ന്യൂഡെൽഹി: കൊറോണ പ്രതിരോധത്തിന്‍റെ പേരില്‍ ഡെൽഹിയിൽ വ്യാജ മരുന്നുകള്‍ പ്രചരിക്കുന്നു. വൈറസ് കാര്‍ഡ് എന്ന പേരിലുള്ള ഉല്പന്നം കഴുത്തിലിട്ട് നടന്നാല്‍ അറുപത് ദിവസം രോഗ പ്രതിരോധമുണ്ടാകുമെന്നാണ് വാദ്ഗാനം. മെഡിക്കല്‍ ഷോപ്പുകള്‍ വഴിയാണ് മേല്‍വിലാസം പോലുമില്ലാത്ത വ്യാജമായ ഈ പ്രതിരോധ കാര്‍ഡുകളുടെ വില്‍പന.
കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുപോലെ തൂക്കിയിട്ട് നടക്കുകയാണ് ആളുകൾ. അത് കോരോണയെ തുരത്താനുള്ള മരുന്നാണ് എന്നാണ് ചോദിചാലുള്ള മറുപടി. ഡെൽഹിയിലെ ഒട്ടുമിക്ക ഇടങ്ങളിലേക്കും മരുന്നുവിതരണം ചെയ്യുന്ന മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നാണ് ഇവർക്ക് ഈ കാർഡുകൾ ലഭിക്കുന്നത്.
അറുപത് ദിവസം വരെ കഴുത്തിലണിഞ്ഞു നടന്നാല്‍ വൈറസില്‍ നിന്ന് പരിരക്ഷ എന്നാണ് വാഗ്ദാനം. ഒന്നിന് 250 രൂപ കവറില്‍ വിലയുണ്ടെങ്കിലും എണ്ണം കൂടുതലെടുത്തതിനാല്‍ നൂറ് രൂപയില്‍ താഴെ കുറച്ചാണ് വില്‍പ്പന.
കാർഡിനെ പറ്റി കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ വൈറസ് കാർഡിനെ കുറിച്ച് അറിയില്ല എന്നാണ് പറയുന്നത്.