ന്യൂഡെല്‍ഹി: അടുത്തവര്‍ഷം സെപ്തംബറോടെ 25-30 കോടി ഇന്ത്യക്കാര്‍ക്ക് കൊറോണ വാക്‌സിന്‍ ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 2021ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ഇന്ത്യയ്ക്ക് വാക്‌സിന്‍ ലഭിക്കും. ഇന്ത്യയുടെ വാക്‌സിനേഷന്‍ റോഡ് മാപ്പിനെക്കുറിച്ച് വിവരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തില്‍ 250 കൊറോണ വാക്‌സിന്‍ അപേക്ഷകരുണ്ട്. ഇതില്‍ 30 പേര്‍ ഇന്ത്യയിലുള്ളവരാണ്. അഞ്ച് പേര്‍ ഇന്ത്യയില്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനുകള്‍ ഫലപ്രാപ്തിയോടെയും സുരക്ഷിതമായും ജനങ്ങളില്‍ എത്തണമെന്നാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യ വാക്‌സിനേഷന്‍ എടുക്കുന്നതാരാണെന്നുള്ള സംബന്ധിച്ചുള്ള വിവരങ്ങളുടെ പട്ടിക ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
പോലീസ്, അര്‍ദ്ധസൈനികര്‍, ഫ്രണ്ട് ലൈന്‍ തൊഴിലാളികള്‍, 65 വയസ്സിനു മുകളിലുള്ളവരും ഇന്ത്യയില്‍ ആദ്യ വാക്‌സിനേഷന്‍ എടുക്കും. വാക്‌സിനേഷന്‍ എടുക്കുന്ന രണ്ടാംഘട്ട ഗ്രൂപ്പില്‍ 50 വയസ്സിന് മുകളിലുള്ളവരും കോമോര്‍ബിഡിറ്റി രോഗികളും ഉള്‍പ്പെടുമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
അതേസമയം, കൊറോണ വാക്‌സിന്‍ സംബന്ധിച്ച ചര്‍ച്ചകൾക്കായി പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ച നടത്തുന്നുണ്ട്. ആദ്യ വാക്‌സിന്‍ യുഎസ് പൗരന് ഡിസംബറില്‍ ലഭിച്ചേക്കാമെന്നാണ് സൂചന. ഡിസംബര്‍ 11-12 ഓടെ ആദ്യ ഡോസ് നല്‍കുമെന്നാണ് സൂചന.