തിരുവനന്തപുരം:എൻഫോഴ്‌സ്‌മെൻ്റിനെതിരേ ഗുരുതര ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെത് ചട്ടലംഘനമെന്ന് മന്ത്രി കുറ്റപ്പെടുത്തി. മാധ്യമങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാർത്ത ചോർത്തി നൽകി. തലക്കെട്ടടക്കം ഇഡി നിർദേശിക്കുന്നു. സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും തോമസ് ഐസക്.
സർക്കാരിന് എതിരെ ഉപജാപം നടത്തുകയും വ്യാജ വാർത്ത സൃഷ്ടിക്കുകയും ചെയ്യുന്നു. റഡാറും പിടിച്ച് ഇവിടെ നടന്നിട്ട് കാര്യമില്ല. കേരളത്തിൽ ഇത് നടക്കില്ല. സർക്കാരിനെ അട്ടിമറിക്കാൻ സിഎജി- ഇ.ഡി. ഗൂഢാലോചനയെന്നും ധനമന്ത്രി. കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത് മുകളിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണെന്ന് മന്ത്രി ആരോപിച്ചു.
സഭയിൽ സമർപ്പിക്കാത്ത സിഎജി റിപ്പോർട്ട് വച്ച് ഇ.ഡി. നടപടിയെടുക്കുന്നു. ഇ.ഡി. നടത്തുന്നത് നിയമസഭയോടുള്ള അവഹേളനമാണ്. ഇത് ഗൗരവതരമായ വിഷയം. ഇ ഡിയുടെ നടപടിക്ക് എതിരെ പ്രതിപക്ഷ നേതാവ് എന്തിന് മൗനം പാലിക്കുന്നുവെന്ന് ധനമന്ത്രി ചോദിച്ചു.ഗൂഢാലോചന തെളിയിക്കാൻ വാട്‌സാപ്പ് സന്ദേശം ധനമന്ത്രി ഉയർത്തിക്കാട്ടി.
ഇ.ഡി. മാധ്യമങ്ങൾക്ക് അയച്ച തലക്കെട്ടോടെയുള്ള സന്ദേശം അസാധാരണമാണ്. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ പിഎസിക്കാണ് അവകാശമെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. ഭീഷണികൾക്ക് മുന്നിൽ വഴങ്ങാൻ ഉദ്ദേശിക്കുന്നില്ല. കോടതിയെ നിയമാഭിപ്രായം തേടിയ ശേഷം സമീപിക്കും. ഒരു പദ്ധതിയും മുടങ്ങില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി