ജക്കാർത്ത: നിരവധി തത്തകളെ പ്ലാസ്റ്റിക് കുപ്പികളിലാക്കിയ നിലയില്‍ കണ്ടെത്തി. ജീവന് വേണ്ടി പിടയുന്ന തത്തകളെ ഒടുവിൽ പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്തോനേഷ്യയുടെ കിഴക്കന്‍ പ്രദേശമായ പപ്പുവയിലെ കപ്പലില്‍ നിന്നാണ് നിരവധി തത്തകളെ കണ്ടെത്തിയത്. പ്ലാസ്റ്റിക് കുപ്പികളില്‍ കുത്തി നിറച്ച് സ്റ്റിക്കര്‍ കൊണ്ട് കുപ്പികള്‍ കെട്ടിയ നിലയിലായിരുന്നു.
ഒരു വലിയ പെട്ടിയിലായിരുന്നു പ്ലാസ്റ്റിക് കുപ്പികള്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ടാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. 64 തത്തകളാണ് ഉണ്ടായിരുന്നത്. ഇതില്‍ പത്ത് തത്തകള്‍ ചത്തു. ഇന്തോനേഷ്യയില്‍ ഏറ്റവും അധികം ഭീഷണി നേരിടുന്നത് പക്ഷി മൃഗാദികളാണ്. പക്ഷികളുടെ അനധികൃത വ്യാപാരം വ്യാപകമായി നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഈ പക്ഷികളെ മാര്‍ക്കറ്റുകളിലോ വിദേശത്തോ കടത്തുകയാണ് ചെയ്യുന്നത്. തുറമുഖ നഗരമായ ഫാക്ഫാകില്‍ നിന്ന് കണ്ടെത്തിയ ഇവയുടെ ലക്ഷ്യസ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനുപിന്നിലുള്ള സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
കപ്പലില്‍ നിന്ന് ശബ്ദം കേട്ടപ്പോഴാണ് ജീവനക്കാര്‍ വിവരം അറിയിക്കുന്നത്. ഈ പെട്ടി എങ്ങനെ വന്നു എന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. പിടിച്ചെടുത്ത തത്തകള്‍ കറുത്ത തൊപ്പികളുള്ള ലോറിസ് ഇനമാണെന്നും ന്യൂ ഗിനിയ പ്രദേശത്തുള്ള ഒരുതരം തത്തയാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് പഴങ്ങളും മറ്റും ഭക്ഷണമായി നല്‍കി.