Home World മക്രോണിനെ വിമർശിച്ച പാക്കിസ്ഥാന് തിരിച്ചടി; പാക്ക് വ്യോമസേനയ്ക്ക് സൈനിക, പ്രതിരോധ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ഫ്രാന്‍സ് സഹായം നല്‍കില്ല

മക്രോണിനെ വിമർശിച്ച പാക്കിസ്ഥാന് തിരിച്ചടി; പാക്ക് വ്യോമസേനയ്ക്ക് സൈനിക, പ്രതിരോധ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ഫ്രാന്‍സ് സഹായം നല്‍കില്ല

0

പാരീസ്: പാകിസ്ഥാന്റെ സൈനിക, പ്രതിരോധ സംവിധാനങ്ങൾ നവീകരിക്കാൻ ഫ്രാൻസ് സഹായം നൽകില്ല. മിറാഷ് യുദ്ധ വിമാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനം, അഗസ്റ്റ 90 ബി ക്ലാസ് അന്തർവാഹിനികൾ തുടങ്ങിയവ നവീകരിക്കാനുള്ള സഹായം ഫ്രാൻസ് നൽകിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ഫ്രാൻസിൽ മതനിന്ദ ആരോപിച്ച് അധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെതിരേ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കടുത്ത വിമർശനം ഉന്നയിച്ചത് പിന്നാലെയാണ് ഫ്രാൻസിന്റെ തിരിച്ചടി.

മിറാഷ് 3 യുദ്ധവിമാനങ്ങൾ നവീകരിച്ച് നൽകില്ലെന്ന ഫ്രാൻസിന്റെ തീരുമാനം പാക്ക് വ്യോമസേനയ്ക്ക് കനത്ത തിരിച്ചടിയണ്. ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷൻ നിർമ്മിച്ച 150 ഓളം മിറാഷ് യുദ്ധവിമാനങ്ങൾ പാകിസ്താന്റെ പക്കലുണ്ട്. എന്നാൽ ഇതിൽ പകുതി മാത്രമേ നിലവിൽ ഉപയോഗിക്കാൻ സാധിക്കുന്നുള്ളൂ. സമാന രീതിയിൽ ഫ്രഞ്ച്-ഇറ്റാലിയൻ വ്യോമ പ്രതിരോധ സംവിധാനം നവീകരിക്കുന്നതിനുള്ള പാകിസ്താന്റെ അഭ്യർഥനയും നിരസിക്കപ്പെട്ടു.

റഫാൽ വിമാനങ്ങളുടെ ജോലികളിൽ പാക്ക് വംശജരായ സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തരുതെന്ന് ഖത്തറിനോട് ഫ്രാൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രാൻസിന്റെ റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങിയ രാജ്യങ്ങളിലൊന്നാണു ഖത്തർ. ഈ സാഹചര്യത്തിൽ പാക്ക് സ്വദേശികളെ അനുവദിക്കുന്നത് വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങൾ ഇസ്ലാമാബാദിലേക്ക് ചോരാൻ ഇടയാക്കുമെന്നാണ് ഫ്രാൻസ് ഭയക്കുന്നത്.

ഫ്രാൻസിൽ നിന്ന് റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങിയ ഇന്ത്യ തങ്ങളുടെ ആശങ്കകൾ നേരത്തെ ഫ്രാൻസിനെ അറിയിച്ചിരുന്നു. ഇന്ത്യയുടെ ആക്രമണത്തിന്റെ മുന്നണി പോരാളിയായ റഫാലിന്റെ വിവരങ്ങൾ പാകിസ്താനിലേക്ക് ചോരുമെന്നായിരുന്നു ആശങ്കകൾ.

മുൻകാലങ്ങളിൽ പാകിസ്താൻ ചൈനയക്ക് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയ ചരിത്രവും ഫ്രാൻസിനെ ആശങ്കാകുലരാക്കിയിരുന്നു. ഇതേ തുടർന്നാണ് തീരുമാനം.

ഫ്രഞ്ച് മാസികയായ ഷാർലി എബ്ദോയുടെ പാരീസ് മുൻ ഓഫീസിന് പുറത്തു നടന്ന കത്തി ആക്രമണത്തിന്റെയും ഇരുരാജ്യങ്ങളും തമ്മിൽ അകന്നതിന്റേയും പശ്ചാത്തലത്തിൽ അഭയം തേടിയുള്ള പാകിസ്താനികളുടെ അപേക്ഷകളിൽ കർശന സൂക്ഷ്മ പരിശോധനയാണു ഫ്രാൻസ് നടത്തുന്നത്. സെപ്റ്റംബറിൽ, പാക് വംശജനായ അലി ഹസ്സൻ മാസികയുടെ മുൻ ഓഫീസിന് പുറത്ത് രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here