തിരുവനന്തപുരം: മുന്നാക്ക സംവരണത്തിനുള്ള സീറ്റ് വിഹിതം നിശ്ചയിക്കുന്നതിൽ തീരുമാനം വൈകിയതോടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കാനിരുന്ന മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ ആദ്യ അലോട്ട്മെൻറ് മാറ്റിവെച്ചു. സീറ്റ് വിഹിതം നിശ്ചയിച്ച ആരോഗ്യവകുപ്പ് ഉത്തരവ് ലഭിക്കാത്തതാണ് അലോട്ട്മെൻറ് മാറ്റാൻ കാരണമെന്ന് പ്രവേശന പരീക്ഷ കമീഷണറുടെ ഓഫിസ് അറിയിച്ചു.
അതേസമയം, മുന്നാക്ക സംവരണ സീറ്റ് വിഹിതം സംബന്ധിച്ച് നിയമവകുപ്പ് അഭിപ്രായം തേടി തീരുമാനമെടുക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വകുപ്പ് സെക്രട്ടറി രാജൻ ഗൊബ്രഖഡെക്ക് നിർദേശം നൽകി.
കഴിഞ്ഞ വർഷം 10 ശതമാനമെന്ന കണക്കിൽ 130 എം.ബി.ബി.എസ് സീറ്റാണ് മുന്നാക്ക സംവരണത്തിനായി സർക്കാർ മെഡിക്കൽ കോളജുകളിൽ അനുവദിച്ചത്.