ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഡിഎംകെ മുതിര്‍ന്ന നേതാവ് കരുണാനിധിയുടെ മൂത്ത മകന്‍ രംഗത്ത്. എംകെ അഴഗിരി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സാധ്യത. ഇതിനായി വരുന്ന നവംബര്‍ 21 ന് അഴഗിരി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയെ മറികടക്കാനുള്ള നീക്കവുമായിട്ടാണ് കരുണാനിധിയുടെ മകന്റെ നീക്കം.
20ന് മധുരയില്‍ വെച്ച് എംകെ അഴഗിരി അടുത്ത സഹായികളുമായി കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ആ ദിവസം പാര്‍ട്ട് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
കലൈഞ്ജർ ഡിഎംകെ അല്ലെങ്കില്‍ കെഡിഎംകെ എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തതിന് 2014ല്‍ അഴഗിരിയെ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്നുമുതല്‍ അഴഗിരി രാഷ്ട്രീയത്തിന് പുറത്തായിരുന്നു. അതുകൊണ്ടുതന്നെ അലഗിരിയുടെ ഈ നീക്കം ഡിഎംകെയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളിയായിരിക്കും.
തമിഴ്‌നാട്ടില്‍ സ്വാധീനമുള്ള വ്യക്തിത്വ കളിലൊരാളാണ് അഴഗിരി. ജയലളിതയും കരുണാനിധിയുമില്ലാത്ത ഒരു തിരഞ്ഞെടുപ്പ് അംഗത്തട്ടിലേക്കാണ് ഇത്തവണ എഐഎഡിഎംകെയും ഡിഎംകെയും കടക്കാന്‍ പോകുന്നത് എന്നതും നിര്‍ണായകമാണ്.