Home National വാസൻ ഐ കെയർ ഗ്രൂപ്പ് സ്ഥാപകൻ ഡോ എ എം അരുൺ വീട്ടിൽ മരിച്ച നിലയിൽ

വാസൻ ഐ കെയർ ഗ്രൂപ്പ് സ്ഥാപകൻ ഡോ എ എം അരുൺ വീട്ടിൽ മരിച്ച നിലയിൽ

0

ചെന്നൈ: പ്രമുഖ നേത്ര ചികിത്സാ ശൃംഖലയായ വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകൻ ഡോ. എഎം അരുണിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 51 വയസായിരുന്നു. കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയമുണ്ട്.

അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇതേതുടർന്നു ദുരൂഹമരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ചെന്നൈ ഓമൻദുരർ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.

2002ൽ തിരുച്ചിറപ്പള്ളിയിൽ ആരംഭിച്ച വാസൻ ഐ കെയർ ഹോസ്പിറ്റലിനു കീഴിൽ രാജ്യത്തുടനീളം 100ൽ അധികം ശാഖകളുണ്ട്. 600 ഒഫ്താൽമോളജിസ്റ്റ് വിദഗ്ധരും 6000ത്തോളം സ്റ്റാഫുകളും വാസൻ ഐ കെയർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

2017ൽ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് വാസൻ ആശുപത്രികളിൽ ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കേസിൽ മദ്രാസ് മെട്രോപ്പൊലിറ്റിൻ മജിസ്‌ട്രേറ്റ് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. 2019ൽ മദ്രാസ് ഹൈക്കോടതി കേസിലെ നടപടികൾ സ്റ്റേ ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here