ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
അതേസമയം രാജ്യ തലസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നുവെന്നാണ് റിപ്പോർട്ട്. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ ഹോട്ട്സ്പോട്ടായി മാറാൻ സാധ്യതയുള്ള മാർക്കറ്റുകൾ അടച്ചേക്കും. മാർക്കറ്റുകൾ അടയ്ക്കാൻ അനുമതി തേടി ഡെൽഹി സർക്കാർ കേന്ദ്രത്തെ സമീപിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി കുറയ്ക്കാനും സാധ്യതയുണ്ട്. നിലവിൽ വിവാഹങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 200 വരെയാണ്. ഇതാണ് ഇപ്പോൾ 50 ആയി കുറയ്ക്കുന്നത്. ജനക്കൂട്ടം കുറയാത്ത സാഹചര്യത്തിൽ ഹോട്ട്സ്പോട്ടായി മാറാൻ സാധ്യതയുള്ള മാർക്കറ്റുകൾ അടയ്ക്കാനാണ് കെജ്രിവാൾ സർക്കാർ അനുമതി തേടിയത്.