പനജി: മലബാർ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കും. നാലു ജനാധിപത്യ രാഷ്ട്രങ്ങളുടെ സംയുക്ത നാവിക അഭ്യാസമായ മലബാർ നേവൽ എക്സർസൈസിൽ, യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ നാല് രാഷ്ട്രങ്ങളാണ് പങ്കെടുക്കുന്നത്.
മലബാർ വിദ്യാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യ ഇക്കുറി ഓസ്ട്രേലിയയെക്കൂടി ക്ഷണിച്ചതോടെ ജനാധിപത്യ സഖ്യം അതീവ ശക്തിയാർജ്ജിച്ചിരിക്കുകയാണ്. ചൈന വികസിച്ചുകൊണ്ടിരിക്കുന്ന ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതിനാണ് നാലു രാജ്യങ്ങളും ഒന്നിക്കുന്നതെന്ന് വ്യക്തമാണ്. മുങ്ങിക്കപ്പലുകൾ, പോർവിമാനങ്ങൾ എല്ലാം ചേരുന്നതോടെ മലബാർ നാവികാഭ്യാസം ചൈനയ്ക്ക് വൻ മുന്നറിയിപ്പാകും.
ഇന്ത്യൻ മാഹാ സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളാണ് ഇന്ത്യ, ജപ്പാൻ, അമേരിക്ക, ഓസ്ട്രേലിയ നാവികസേനകളെ ഇത്തരമൊരു ഒന്നിക്കലിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ചൈനയുടെ ബദ്ധവൈരികളായ ജപ്പാന്റെ നാവികസേനയോടൊപ്പം, ഇന്ത്യയുടെ ഐഎൻഎസ് വിക്രമാദിത്യ അമേരിക്കയുടെ യു.എസ്.എസ് നിമിറ്റ്സ് എന്നീ ശക്തരായ വിമാനവാഹിനികൾ മലബാർ വിദ്യാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.