Home State ശിവശങ്കറിന് കള്ളക്കടത്ത് വരുമാനം കൂടിയതിനാൽ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാൻ പദ്ധതിയിട്ടു ; വേണ്ട ഒത്താശകൾ ചെയ്ത് ഇടപാടുകളിൽ സജീവമായി; എൻഫോഴ്സ്മെന്റ്

ശിവശങ്കറിന് കള്ളക്കടത്ത് വരുമാനം കൂടിയതിനാൽ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാൻ പദ്ധതിയിട്ടു ; വേണ്ട ഒത്താശകൾ ചെയ്ത് ഇടപാടുകളിൽ സജീവമായി; എൻഫോഴ്സ്മെന്റ്

0

കൊച്ചി: കള്ളക്കടത്ത് വരുമാനം കൂടുതല്‍ വരുന്നത് കൊണ്ടാണാണ് മൂന്നാമത്തെ ലോക്കര്‍ തുടങ്ങുവാനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പദ്ധതിയിട്ടതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തിന് ശിവശങ്കർ വേണ്ട ഒത്താശ ചെയ്തെന്നും നയതന്ത്രചാനലിലൂടെ സ്വർണമടങ്ങിയ ബാ​ഗ് വിട്ടു കിട്ടുന്നതിനും സജീവമായി ഇടപെട്ടുവെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു.

സ്വര്‍ണ്ണക്കടത്തിനെ കുറിച്ച്‌ ശിവശങ്കറിന് അറിവ് ഉണ്ടായിരുന്നു എന്നുമാത്രമല്ല ഒത്താശയും ചെയ്തുവെന്ന് എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു. കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് തീരുമാനിച്ചിരുന്നത്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടു.

സ്വപ്നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടുവെന്നും കഴിഞ്ഞ നവംബര്‍ 11 ന് ഇത് സംബന്ധിച്ച വാട്സപ്പ് സന്ദേശം അയച്ചുവെന്നും ഇഡി വെളിപ്പെടുത്തി. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ ഇഡിയുടെ എതിര്‍ സത്യവാങ്മൂലം ലഭിച്ചിരിക്കുകയാണ്.

സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് കസ്റ്റംസ് ഓഫീസറെ വിളിച്ചതെന്നും ശിവശങ്കര്‍ മൊഴി നൽകിയിട്ടുണ്ട്. ഇതിലൂടെ ശിവശങ്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് മനസിലാക്കുന്നതെന്ന് ഇഡി പറഞ്ഞു.

ലൈഫ് മിഷന്റെ പദ്ധതി രേഖകള്‍ സ്വപ്നയ്ക്ക് കൈമാറിയത് ടെന്‍ഡര്‍ രേഖകള്‍ തുറക്കുന്നതിന് മുമ്പാണ്. ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിനറെ ഈ നടപടിയെന്നും ഇഡി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here