Home National ബിഹാർ: കോൺഗ്രസ് വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി

ബിഹാർ: കോൺഗ്രസ് വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി

0

പറ്റ്‌ന : ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി നിൽക്കേ കോൺഗ്രസും മഹാ സഖ്യവും വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ, കൂറുമാറ്റം തടയാനാണ് മുന്‍കരുതലുമായി കോണ്‍ഗ്രസ് നീക്കം. കേന്ദ്ര നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, അവിനാശ് പാണ്ഡെ എന്നിവർ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിർദ്ദേശ പറ്റ്‌നയിലെത്തി.

ഗോവ, മണിപ്പൂര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നീക്കം. സ്ഥാനാര്‍ത്ഥികളുമായി കേന്ദ്രനേതാക്കള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തും.

ഫലപ്രഖ്യാപനം വരുന്ന മുറയ്ക്ക് വിജയിക്കുന്നവരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനും പദ്ധതിയുണ്ട്. അതുവഴി ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്.

അതേസമയം സ്ഥാനാര്‍ത്ഥികളെ ബന്തവസ്സിലാക്കാനല്ല കേന്ദ്രനേതാക്കള്‍ വരുന്നതെന്നും, സാധാരണ സന്ദര്‍ശനത്തിന്റെ ഭാഗം മാത്രമാണെന്നുമാണ് ബിഹാര്‍ പിസിസി പ്രസിഡന്റ് മദന്‍ മോഹന്‍ ഝാ പറഞ്ഞത്. സുര്‍ജേവാല ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനാണ്.

മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ ബിപിസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാനുമാണ്. അതേസമയം പാര്‍ട്ടി എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മുന്‍കരുതല്‍ സംവിധാനം സ്വീകരിക്കുന്നത് നല്ലതാണെന്നും മദന്‍ മോഹന്‍ ഝാ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here