ന്യൂഡെൽഹി: കിഴക്കന്‍ ലഡാക്കിലടക്കം നിലയുറപ്പിച്ചിടങ്ങളില്‍ നിന്ന് ഒരിഞ്ച് പോലും പിന്മാറാന്‍ ചൈന തയ്യാറാകാത്ത സാഹചര്യത്തിൽ കോര്‍ കമാന്‍ഡര്‍ തല ചർച്ച ഇന്ന്. അതിർത്തി സംഘർഷത്തിന് പരിഹാരം കാണാൻ ചൈന തയ്യാറാകാത്ത സാഹചര്യത്തിൽ ചർച്ച നിർണായകമാണ്. ലഡാക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ചൈനീസ് നിര്‍ദ്ദേശം ഇന്ത്യ ഇതിനിടെ തള്ളിയിരുന്നു.
അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷാവസ്ഥ തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ഇന്ത്യയും ചൈനയും ചര്‍ച്ചയ്ക്കൊരുങ്ങുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇത് എട്ടാംതവണയാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുന്നത്.
ലഫ്റ്റനന്റ് ജനറല്‍ പിജികെ മോനോനും സംഘവുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഇതിന് പുറമേ വിദേശകാര്യ മന്ത്രാലയത്തിന്റെ കിഴക്കന്‍ ഏഷ്യാ സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. കഴിഞ്ഞ രണ്ട് ചര്‍ച്ചകളില്‍ നയതന്ത്രപ്രതിനിധികള്‍ കൂടി പങ്കെടുത്തെങ്കിലും വിഷയം ഇത് വരെയും പരിഹരം ആയിട്ടില്ല.