കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടി സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി നീട്ടി. കേസ് കൈകാര്യം ചെയ്യുന്ന സർക്കാർ അഭിഭാഷകൻ ക്വാറന്റീനിൽ ആയതിനാലാണ് നടപടി. വിചാരണക്കോടതി മാറ്റണമെന്ന നടിയുടേയും സർക്കാരിന്റെയും ഹർജികൾ കോടതി 16 ന് പരിഗണിക്കും.
വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് വി.ജി അരുണിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് വിചാരണ തടഞ്ഞുകൊണ്ട് നേരത്തെ ഉത്തരവിട്ടത്. വെള്ളിയാഴ്ച വരെയാണ് നേരത്തെ വിചാരണ തടഞ്ഞത്. ഈ ഉത്തരവാണ് ഇപ്പോൾ പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ചൂണ്ടിക്കാണിച്ച് നേരത്തെ നടി ഹൈക്കോടതിയെ സമീപിച്ചതിരുന്നു. നടിയെ പിന്തുണച്ച് സംസ്ഥാന സർക്കാരും രംഗത്തെത്തിയിരുന്നു.
വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സര്‍ക്കാരും നടിയും ചൂണ്ടിക്കാട്ടിയത്. കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആക്രമിക്കപ്പെട്ട നടി പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ആക്രമിക്കപ്പെട്ട നടി പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പല സാക്ഷികളെയും അപമാനിച്ചിട്ടും കോടതി ഇടപെട്ടില്ലെന്ന് നടിയും കോടതിയെ അറിയിച്ചു. ഇക്കാര്യത്തില വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.