Home Covid-19 മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; നഴ്സിംഗ് സൂപ്രണ്ട് ആവശ്യപ്പെട്ട സന്ദേശമിട്ട തന്നെ ബലിയാടാക്കി; സസ്പെൻഷനിലായ നഴ്സിങ് ഓഫീസർ ജലജാദേവി

മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; നഴ്സിംഗ് സൂപ്രണ്ട് ആവശ്യപ്പെട്ട സന്ദേശമിട്ട തന്നെ ബലിയാടാക്കി; സസ്പെൻഷനിലായ നഴ്സിങ് ഓഫീസർ ജലജാദേവി

0

കോട്ടയം: കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ തന്നെ ബലിയാടാക്കിയെന്ന് സസ്പെൻഷനിലായ നഴ്സിങ് ഓഫീസർ ജലജാദേവി. കൊച്ചി മെഡിക്കൽ കോളേജിൽ കൊറോണ ബാധിച്ച് രോഗി മരിച്ചത് സംബന്ധിച്ച് നഴ്സിംഗ് ഓഫീസർ ജലജാദേവിയുടെ വാട്ട്സാപ്പ് സന്ദേശം വിവാദമായിരുന്നു. മെഡിക്കൽ കോളേജിൻ്റെ അനാസ്ഥക്കെതിര പിന്നീട് വലിയ ആരോപണങ്ങളുണ്ടായി.

നഴ്സുമാരുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദശം പുറത്തായതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ജലജാ ദേവി പറയുന്നു. ഹാരിസിൻ്റെ മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് പറഞ്ഞിട്ടില്ല. ഇത്തരത്തിൽ ഒരു പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. സഹപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്താൻ വേണ്ടി നഴ്സിംഗ് സൂപ്രണ്ട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സന്ദേശം അയച്ചത്.

ഡിഎംഇയും മെഡിക്കൽ കോളേജിലെ ചിലരും ചേർന്നാണ് തനിക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്നും ജലജാ ദേവി ആരോപിക്കുന്നു. തനിക്കെതിരെ സർക്കാർ സ്വീകരിച്ച നടപടിയെ നിയമപരമായി നേരിടുമെന്നും ജലജാദേവി കോട്ടയത്ത് പറഞ്ഞു. സംഭവത്തെക്കുറിച്ച് വകുപ്പ് തല അന്വേഷണം നടക്കുകയാണ്. വാട്സാപ്പ് സന്ദേശം പുറത്തായതിന് പിന്നാലെ ജലജാദേവിയെ സസ്പെൻറ് ചെയ്തിരുന്നു.

മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകിയതിനാണ് സസ്പെൻഷെനെന്ന് ഇന്നലെ ലഭിച്ച ഓർഡറിൽ പറയുന്നു. താനല്ല മാധ്യമങ്ങൾക്ക് വിവരം നൽകിയതെന്നാണ് ജലജാദേവിയുടെ വിശദീകരണം. നഴ്സിംഗ് ഓഫീസർമാരുടെ ഗ്രൂപ്പിലെ സന്ദേശം ആരോ ചോർത്തി നൽകിയതാകാം. അത് അന്വേഷിക്കാൻ തയ്യാറാകുന്നില്ലെന്നും ജലജാദേവി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here