മുംബൈ: മുൻകാമുകൻ ഭവീന്ദർ സിംഗിന് എതിരെ മാനനഷ്ട കേസിന് നടി അമലാ പോളിന് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് അനുമതി നൽകിയത്. 2018ൽ ആയിരുന്നു സംഭവം. വളരെ രഹസ്യമായി നടത്തിയ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത് ഭവീന്ദറാണ്.
സമൂഹ മാധ്യമങ്ങളിൽ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ താരം പറയുന്നത് തന്റെ അനുമതി ഇല്ലാതെയാണ് മുൻകാമുകൻ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതെന്നാണ്. പങ്കുവച്ച് അൽപസമയത്തിനകം തന്നെ ഭവീന്ദർ ചിത്രങ്ങൾ പിൻവലിച്ചിരുന്നു.
ചിത്രം ഉടൻ പിൻവലിച്ചെങ്കിലും അമലയുടെ വിവാഹം കഴിഞ്ഞെന്ന രീതിയിൽ പലരും ചിത്രങ്ങൾ പങ്കുവച്ചു. ആടൈ എന്ന സിനിമയുടെ പ്രമോഷൻ സമയത്താണ് തന്റെ കാമുകനെ കുറിച്ച് അമല വെളിപ്പെടുത്തിയത്. 2014ൽ സംവിധായകൻ എ എൽ വിജയ്‌യെ വിവാഹം ചെയ്ത് അമലാ പോൾ 2016ൽ വിവാഹ മോചനം നേടിയിരുന്നു.