കൊച്ചി: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് ശേഖരിക്കുന്നു. ബിനീഷിൻ്റെ പേരിലുള്ള സ്വത്ത് വകകളുടെ വിവരങ്ങൾ തേടി ഇഡി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചു. കുരുക്ക് മുറുക്കാനാണ് എൻഫോഴ്സ്മെൻ്റ് നീക്കമെന്നാണ് സൂചന.
ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ നിർദേശം നൽകിയതായി രജിസ്ട്രേഷൻ ഐജി അറിയിച്ചു. എല്ലാ ജില്ലാ രജിസ്ട്രേഷൻ ഓഫീസർമാർക്കും ഇ.ഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ നിർദ്ദേശം നൽകിയെന്നാണ് രജിസ്ട്രേഷൻ വകുപ്പ് വ്യക്തമാക്കുന്നത്. ബിനീഷ് ഇഡിക്കു നൽകിയ സ്വത്ത് വിവരം ശരിയാണോയെന്നറിയാനാണ് കത്ത് നൽകിയതെന്നാണ് സൂചന.
അതേസമയം മയക്കു മരുന്നു കച്ചവടക്കാരന്‍ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി). അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വന്‍ തുകകള്‍ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.
തനിക്കു മയക്കു മരുന്നു കച്ചവടമാണെന്ന് അനൂപ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഇഡി അറിയിച്ചു.
ബിനീഷുമായുള്ള അടുത്ത ബന്ധവും അനൂപ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അനൂപിന് പല ബാങ്കുകളില്‍ അക്കൗണ്ടുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് പലപ്പോഴായി ബിനീഷ് കോടിയേരി വന്‍ തുകകള്‍ ട്രാന്‍സഫര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പണം ട്രാന്‍സ്ഫര്‍ നടക്കുന്നതിനു മുമ്ബ് ബിനീഷിന്റെ കേരളത്തിലെ അക്കൗണ്ടുകളില്‍ വന്‍തുകകള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും ഇഡി പറയുന്നു.